ദോഹ: കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില് ലെന്ന് രാജ്യത്തെ മെഡിക്കൽ വിദഗ്ധർ.പുതിയ കൊറോണ വൈറസ് സംബന്ധിച്ച് ആരും പരിഭ്രാന്തരാകേണ്ടെന്നും പൊതു ശുചിത്വബോധം സംബന്ധിച്ച ഒരു ഓർമപ്പെടുത്തലാണതെന്നും ഖത്തർ ഫൗണ്ടേഷൻ മെഡിക്കൽ വിദഗ്ധൻ ഡോ. മുഹമ്മദ് വെർജി പറഞ്ഞു. ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല. ഇതിനകംതന്നെ തായ്ലൻഡ്, അമേരിക്ക, സിംഗപ്പൂർ, തായ്വാൻ, മലേഷ്യ, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, കാനഡ എന്നീ രാജ്യങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സാർസ് രോഗംപോലെ കടുത്ത ഭീഷണിയിലേക്ക് കൊറോണ വൈറസ് രോഗം എത്തിയിട്ടില്ലെന്നും എന്നാൽ, രോഗം കണ്ടെത്താൻ വളരെ പ്രയാസമേറിയ സാഹചര്യമാണ് പുതിയ വൈറസിെൻറ കാര്യത്തിലുള്ളതെന്നും വെയിൽ കോർണൽ മെഡിസിൻ ഖത്തറിലെ ഫാമിലി മെഡിസിൻ അസോസിയറ്റ് പ്രഫസർ മുഹമ്മദ് വെർജി സൂചിപ്പിക്കുന്നു.
സാർസ് രോഗം രോഗിയെ പരിചരിക്കുന്നവരിലേക്കും പടരുന്നുവെന്നും എന്നാൽ കൊറോണ വൈറസിെൻറ കാര്യത്തിൽ അത്ര ഭീഷണിയില്ലെന്നും അതിനാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം സ്ഥിരീകരിച്ചവരിലധികവും പുരുഷന്മാരാണെന്നും 40 വയസ്സ് കഴിഞ്ഞവരാണെന്നും കടുത്ത പനിയും വരണ്ട ചുമയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമാണ് ഇതിെൻറ പ്രഥമ ലക്ഷണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. രോഗത്തെ പ്രതിരോധിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലടക്കം ശക്തമായ സന്നാഹങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയവും മറ്റു അതോറിറ്റികളും സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. രോഗത്തെ പ്രതിരോധിക്കാനാവശ്യമായ പ്രാഥമിക കാര്യങ്ങൾ സ്വയം തന്നെ തുടങ്ങാമെന്നും ശുചിത്വം ശീലമാക്കണമെന്നും ചുരുങ്ങിയത് 20 സെക്കൻഡെങ്കിലും നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.