ദോഹ: രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് അറവുശാല ചൊവ്വാഴ്ച അൽ വക്ര സെൻട്രൽ മാർക്ക റ്റിൽ പ്രവർത്തനനം തുടങ്ങി. മുഴുവനായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക ്കുന്ന കശാപ്പുശാലയിൽ നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യ കമ്പനിയാ യ വിഡാം ഫുഡിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അറവുശാല 14,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് അറവുശാല അൽ വക്ര സെൻട്രൽ മാർക്കറ്റിൽ പ്രവർത്തനം തുടങ്ങി. പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡിെൻറ 14,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അറവു ശാലയാണിത്. മധ്യപൂർവ ദേശത്തിലെ ഏറ്റവും വലിയ അറവുശാലകളിലൊന്നാണിത്. പ്രതിദിനം 9,000 കന്നുകാലികളെ അറുക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ആധുനിക സാങ്കേതിക വിദ്യയിൽ ഉന്നത നിലവാരത്തിലാണ് അറവുശാലയുടെ പ്രവർത്തനം.
ഓർഡർ ചെയ്താൽ 20 മിനിറ്റിനകം ഉപഭോക്താക്കൾക്ക് മാംസവുമായി മടങ്ങാം. 23,000 ചതുരശ്ര മീറ്ററിലുള്ള സെൻട്രൽ മാർക്കറ്റിൽ 600ലധികം കന്നുകാലികളെ പ്രദർശിപ്പിക്കാനും സൂക്ഷിക്കാനും സൗകര്യമുണ്ട്. പൂർണമായും ശിതീകരിച്ചതാണ് മാർക്കറ്റ്. കാലിത്തീറ്റ, ധാന്യങ്ങൾ, വെറ്ററിനറി തുടങ്ങിയവയുടെ 102 കടകളാണുള്ളത്. 5,200 ചതുരശ്ര മീറ്റർ സ്ഥലത്താണ് കാലിത്തീറ്റ സംഭരണം. പച്ചക്കറി, പഴം, ഉണക്കിയ പഴങ്ങൾ, തേൻ, ഈത്തപ്പഴം എന്നിവയുടെ ചെറുകിട വിൽപനകൾക്കായി 76 കടകളുണ്ട്.ഉൽപന്നത്തിെൻറ ഗുണനിലവാരവും പ്രവർത്തന കാര്യക്ഷമതയും നിലനിർത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കശാപ്പിെൻറ വിവിധ ഘട്ടങ്ങൾ ഓട്ടോമേറ്റഡ് അറവുശാലയിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ബോർഡുകളിലൂടെ ഉപഭോക്താക്കൾക്ക് അറിയാനാവും - വിദാം ഓപറേഷൻസ് മാനേജർ മുഹമ്മദ് അൽ ഹജ്രി പറഞ്ഞു.
ഇസ്ലാമിക രീതിയിലാണ് മൃഗങ്ങളെ അറുക്കുന്നത്. അറുക്കുന്നതിന് മുമ്പ് മൃഗങ്ങൾ ആരോഗ്യമുള്ളവയും രോഗമുക്തവുമാണോയെന്ന് പരിശോധിക്കാൻ മൃഗ ഡോക്ടർമാരുമുണ്ട്. അറവുശാലയിലെ ഒരു വിഭാഗം മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. അധികം താമസിയാതെ പൂർണതോതിൽ പ്രവർത്തനം തുടങ്ങും. ഒരു ആടിനെ അറുത്ത് മുറിച്ച് കഷണങ്ങളാക്കി പാക്ക് ചെയ്ത് ലഭിക്കാൻ മാത്രം 16 റിയാലാണ് വില. ആടിെൻറ വില കൂടാതെയാണിത്. അറവുശാല പൂർണതോതിൽ ആകുന്നതോടെ വിലയിൽ വ്യത്യാസം വരും.കന്നുകാലി വിപണി എന്നും അറിയപ്പെടുന്ന ഇത് കന്നുകാലി കച്ചവടത്തിന് കളപ്പുരകൾ, ഓട്ടോമേറ്റഡ് അറവുശാല, കടകൾ, ഹൈപ്പർമാർക്കറ്റുകൾ, സർവിസ് ഷോപ്പുകൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രദർശനത്തിനും സംഭരണത്തിനുമിടയിൽ വിഭജിച്ചിരിക്കുന്ന 600ലധികം കന്നുകാലി കളപ്പുരകളാണ് ഉള്ളത്. എല്ലാ റീട്ടെയിൽ, മൊത്ത, ഹൈപ്പർ മാർക്കറ്റ് വിഭാഗങ്ങളും ശീതീകരിച്ചവയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.