ദോഹ: ചാർജ് തീർന്ന് ഉപയോഗശൂന്യമായ ബാറ്ററികൾ ഉപേക്ഷിക്കപ്പെടുന്നത് പ്രകൃതിക ്ക് ദോഷമായതിനാൽ ഇത്തരം ബാറ്ററികൾ ശേഖരിക്കുന്ന സംരംഭവുമായി മുനിസിപ്പാലിറ്റി പ രിസ്ഥിതി മന്ത്രാലയവും അൽമീറ കൺസ്യൂമർ ഗുഡ്സ് കമ്പനിയും രംഗത്ത്. ഉപയോഗശൂന്യമായ ബാറ്ററികൾ മണ്ണിനടിയിലാകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണിത്. ഇതിെൻറ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുത്ത അൽ മീറ ശാഖകളിൽ അമ്പതോളം വേസ്റ്റ് ബാറ്ററി ബിന്നുകളാണ് സ്ഥാപിച്ചത്.
ഗാർഹിക മാലിന്യങ്ങളിൽനിന്ന് ബാറ്ററികൾ വേർതിരിക്കാനും ഒഴിവാക്കാനുമാണ് പുതിയ സംരംഭമെന്ന് മന്ത്രാലയത്തിലെ റീസൈക്ലിങ് ആൻഡ് വേസ്റ്റ് ട്രീറ്റ്മെൻറ് വകുപ്പ് ജനറൽ കൺസൾട്ടൻറ് ഡാനിയൽ ഒചോവ പറഞ്ഞു. അൽമീറയുടെ അൽ ഖദിഫിയ ശാഖയിൽ ബാറ്ററി ശേഖരണസംവിധാനം സ്ഥാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിങ്ക്-കാർബൺ ബാറ്ററികളും ഡി-ലിറ്റിയേറ്റഡ് കാഥോഡ് ഉപകരണങ്ങളും ഉപയോഗശേഷം വലിച്ചെറിയുകയാണ് പതിവ്. അപകടകരമായ ഘടകങ്ങൾ അടങ്ങിയ ഇവ ഭൂമിയിൽ ചേരുന്നതോടെ മണ്ണും ഭൂഗർഭ ജലവും വിഷമയമാകും. പിന്നീട് കൃഷിയിടങ്ങൾ വഴി പഴങ്ങളിലും പച്ചക്കറികളിലും എത്തുന്നു. വിവിധയിടങ്ങളിലെ ബാറ്ററി ബിന്നുകളിൽ ശേഖരിക്കുന്ന ബാറ്ററികൾ മറ്റൊരിടത്ത് സംഭരിക്കും. പിന്നീട് ഇവ വാണിജ്യതലത്തിലേക്ക് മാറ്റാനാണ് പദ്ധതി. അംഗീകൃത റീസൈക്കിൾ കമ്പനികളുമായി സഹകരിച്ച് ബാറ്ററികൾ അവർക്ക് നൽകുകയാണ് ചെയ്യുക. പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്നതോടെ വലിയ അളവിൽ ഇത്തരം ബാറ്ററികൾ ശേഖരിക്കാം. ജനങ്ങൾ ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ബാറ്ററി ബിന്നുകൾ സ്ഥാപിക്കുമെന്നും അധികൃതർ പറയുന്നു. അൽ മീറയുടെ പരിസ്ഥിതി സംരക്ഷണ പരിപാടികളുടെയും പ്ലാസ്റ്റിക് റീസൈക്ലിങ് പദ്ധതിയുടെയും ഭാഗമായാണ് പുതിയ സംരംഭം. നേരത്തെ പരിസ്ഥിതി സൗഹൃദ ബാഗുകൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.