ദോഹ: നവംബർ 20 മുതൽ ഡിസംബർ 21 വരെ ദോഹ സന്ദർശിക്കുന്നവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാ പിച്ച് ഖത്തർ എയർവേസ്. ഇേക്കാണമി, ബിസിനസ് ക്ലാസുകൾക്കെല്ലാം ഓഫറുകൾ ലഭ്യമാണ്. ഡി സംബർ അഞ്ചുമുതൽ 19 വരെ നടക്കുന്ന ഖത്തർ ലൈവ് പരിപാടിയുടെ ഭാഗമായി പ്രമുഖരുടെ സംഗീത പരിപാടികളും വൈവിധ്യമാർന്ന ഫെസ്റ്റിവലുകളുമാണ് സംഘടിപ്പിക്കുന്നത്. ഖത്തർ എയർവേസിെൻറയും ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറയും ആഭിമുഖ്യത്തിലാണ് ഖത്തർ ലൈവ്. കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തർ എയർവേസ് ഹോളിഡേയ്സ് പ്രത്യേക പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ വിമാന ടിക്കറ്റുകൾ, വിമാനത്താവള ട്രാൻസ്ഫർ, ഹോട്ടലുകൾ, സംഗീത പരിപാടി ടിക്കറ്റുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ദോഹയിലേക്കുള്ളവർക്കും പ്രത്യേക പാക്കേജുകൾ ഖത്തർ എയർവേസ് ലഭ്യമാക്കും. സ്റ്റോപ് ഓവർ കവറിങ് ഹോട്ടലുകൾ ഇതിലുൾപ്പെടും. കതാറ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് ഖത്തർ എയർവേസ് ഗ്രൂപ് പാക്കേജുകൾ തയാറാക്കിയത്.റിറ്റ്സ് കാൾട്ടൻ, ഷെറാട്ടൻ ഗ്രാൻഡ് ദോഹ, ശർഖ് വില്ലേജ് ആൻഡ് സ്പാ, അൽ മെസ്സില റിസോർട്ട് ആൻഡ് സ്പാ, സിമൈസിമ റിസോർട്ട്, സീലൈൻ ബീച്ച് റിസോർട്ട്, ദി അവന്യൂ ഹോട്ടൽ, മൂവെൻപിക്ക് ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളാണ് പാക്കേജിലുള്ളതെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.പോപ് ഗായിക കാത്തി പെറി, സംഗീത ബാൻഡായ മറൂൺ 5, ഗായകരായ മലൂമ, ചെബ് ഖാലിദ് തുടങ്ങിയവർ ഖത്തർ ലൈവിെൻറ ഭാഗമായി ദോഹയിലെത്തുന്നുണ്ട്. ഡിസംബർ 13 മുതൽ 19 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് പരിപാടി.
24ാമത് അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിെൻറയും ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറയും സമയത്താണ് ഖത്തർ ലൈവ്. ഡിസംബർ അഞ്ചുമുതൽ ഏഴുവരെ കതാറയിലും ഡി.ഇ.സി.സിയിലും ഖത്തർ ലൈവിെൻറ ഭാഗമായി പരിപാടികൾ നടക്കും. ഖത്തരി സംഗീതജ്ഞൻ ഫഹദ് അൽ കുബൈസി, യാറ, ഉമർ അൽ അബ്ദുല്ല, ഇബ്റാഹിം ദഷിത്, റഹ്മ റിയാദ് എന്നിവരാണ് പങ്കെടുക്കുന്നത്.ഇലക്േട്രാണിക് മ്യൂസിക് േപ്രമികൾക്കായി ഖത്തർ എയർവേസും ക്യു.എൻ.ടി.സിയും ഡേഡ്രീം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ഡേഡ്രീം ഖത്തറിലെത്തുന്നത്. ഡിസംബർ 12 മുതൽ 20 വരെ റിറ്റ്സ് കാൾട്ടൻ ദോഹയിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.