ദോഹ: താഴ്ന്ന വരുമാനക്കാരായ ആളുകൾക്കായി സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയും (സി.ഐ.സി) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബും (ഐ.ഡി.സി) സംയുക്തമായി നടത്തിയ 17ാമത് സൗജന്യ ഏഷ്യൻ മെഡിക് കൽ ക്യാമ്പ് ആയിരങ്ങൾക്ക് ആശ്വാസമായി. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഇന്ത്യ, ശ്രീലങ്ക, നേ പ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള 2500ലധികം ആളുകൾക്ക് വൻകിട ൈവദ്യസേവനമാണ് ക്യാമ്പിൽ ലഭിച്ചത്. 2000 റിയാലിൽ താഴെ മാസവരുമാനമുള്ള മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും തുടർചികിത്സയും ലഭ്യമായത്. രജിസ്റ്റർ ചെയ്യാത്തവർക്ക് മറ്റ് ടെസ്റ്റുകൾ നടത്താനുള്ള സൗകര്യവുമുണ്ടായിരുന്നു.
ഓർേത്തോപീഡിക്, കാർഡിയോളജി, ഇ.എൻ.ടി, നേത്രരോഗം, ഫിസിയോതെറപ്പി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറിലധികം ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. പ്രഷർ, ഷുഗർ, ഇ.സി.ജി, അൾട്രാസൗണ്ട്, കൊളസ്ട്രോൾ, മൂത്രപരിശോധന, ഓഡിയോമെട്രിക്, ഓറൽചെക്കപ്പ് എന്നിവക്കായി അത്യാധുനിക സൗകര്യങ്ങളാണുണ്ടായിരുന്നത്. രക്തദാന സൗകര്യത്തിന് പുറമെ അവയവദാനത്തിനുള്ള രജിസ്ട്രേഷനും ഏറെപ്പേർ പ്രയോജനപ്പെടുത്തി. ഉച്ചക്ക് ശേഷം നടന്ന ആരോഗ്യബോധവത്കരണ പരിപാടിയിൽ ‘ഹൃദയസ്തംഭനം: പ്രതിരോധമാർഗങ്ങൾ’ വിഷയത്തിൽ ഡോ. ദിലു വിശ്വനാഥനും ‘തൊഴിൽസംബന്ധമായ രോഗങ്ങളും പ്രതിരോധമാർഗങ്ങളും’ വിഷയത്തിൽ ഡോ. ശ്രീകുമാർ പത്മനാഭനും ക്ലാസെടുത്തു. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്കെയർ കോർപറേഷൻ എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പ് നടന്നത്.
രാജ്യത്തെ പ്രധാന ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഉരീദുവാണ് പ്രധാനപ്രായോജകർ. ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി, ഇന്ത്യൻ ഫിസിയോതെറപ്പി ഫോറം, യുനൈറ്റഡ് നഴ്സസ് ഇന്ത്യ ഖത്തർ, കേരള ഫാർമസിസ്റ്റ് ഫോറം ഖത്തർ, അൽജാബിർ ഒപ്റ്റിക്കൽസ്, ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻറ് ഹിയറിങ് എന്നിവയും ക്യാമ്പിെൻറ വിവിധ മേഖലകളുമായി സഹകരിച്ചു. ഇന്ത്യക്കാരായ കുറഞ്ഞ വേതനം വാങ്ങുന്ന സാധാരണക്കാർക്കുവേണ്ടി 2002ൽ തുടങ്ങിയ ക്യാമ്പ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ താൽപര്യ പ്രകാരം 2004 മുതൽ എല്ലാ ഏഷ്യൻ രാജ്യങ്ങളിലെയും പൗരൻമാെരകൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമേ രജിസ്റ്റർ ചെയ്യാത്ത നൂറുകണക്കിനാളുകളും ക്യാമ്പിലെ വിവിധ പരിശോധനകൾ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.