ദോഹ: േപ്രാപർട്ടി രജിസ്േട്രഷൻ ഇൻഡെക്സിൽ ആഗോള തലത്തിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലേ ാകബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ 2019ലെ റിപ്പോർട്ടിൽ 20ാം സ്ഥാനത്തായിരുന്നു ഖത്തർ. രാജ്യത്തെ സ്വത്ത് രജിസ്േട്രഷൻ നടപടികൾ എളുപ്പമാക്കിയതും വ്യാപാര അന്തരീക്ഷം മികവിലേക്ക് ഉയർന്നതുമാണ് സൂചികയിൽ മുന്നിലെത്താൻ ഖത്തറിനെ തുണച്ചത്.അതേസമയം, രാജ്യത്തെ വ്യാപാര രംഗത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ ഖത്തർ അന്താരാഷ്ട്ര തലത്തിൽ ആദ്യ 20 റാങ്കിനുള്ളിലെത്തി. വ്യാപാര മേഖലയുടെ വളർച്ചക്കായി ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഗുണകരമായത്. എന്നാൽ, ഇ.ഡി.ബി 2020 ഇൻഡെക്സിൽ ഖത്തറിന് 77ാം സ്ഥാനമാണുള്ളത്. 10 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സ്. ഇതിൽ മൂന്ന് മേഖലകളിൽ ഖത്തർ ആഗോള തലത്തിൽ മുന്നിലാണുള്ളത്.
ഓണർഷിപ് രജിസ്േട്രഷനിൽ അടിസ്ഥാനത്തിലാണ് ഖത്തറിന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ഇലക്ട്രിസിറ്റി ആക്സസ് ഇൻഡെക്സിൽ ഖത്തർ ആദ്യ 20 സ്ഥാനങ്ങളിലെത്തിയപ്പോൾ െക്രഡിറ്റ് ഇൻഡെക്സിൽ അഞ്ചാം സ്ഥാനവും പേയ്മെൻറ് ടാക്സ് ഇൻഡെക്സിൽ മൂന്നാം സ്ഥാനവും ബിൽഡിങ് പെർമിറ്റ് ഇൻഡെക്സിൽ 13ാം സ്ഥാനവും നേടി.എല്ലാ മേഖലകളിലും ഖത്തർ പുരോഗതി പ്രാപിക്കുകയാണെന്നും ഖത്തറിെൻറ ദേശീയ സുസ്ഥിരതാ വികസന ലക്ഷ്യം കൈവരിക്കുന്നതിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നെന്നും ജി.സി.സി ലോകബാങ്ക് റീജനൽ ഡയറക്ടർ ഇസ്സാം അബു സുലൈമാൻ പറഞ്ഞു.190 രാജ്യങ്ങളുൾപ്പെടുന്ന ഈസ് ഓഫ് ഡൂയിങ ബിസിനസ് ഇൻഡെക്സ് വാർഷിക റിപ്പോർട്ട് പുറത്തിറക്കുന്നത് ലോകബാങ്കിെൻറ ബിസിനസ് യൂനിറ്റാണ്.ലോക ബാങ്ക് ഇൻഡെക്സിൽ ഖത്തർ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാർഗനനിർദേശങ്ങൾക്ക് നന്ദി രേഖപ്പെടുത്തുെന്നന്നും നീതിന്യായ മന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.