ദോഹ: ഗതാഗത അപകടങ്ങൾ സംബന്ധിച്ച ബോധവത്കരണവും നിയമനടപടികളും ഫലം കാണുന്നു. അപകടങ്ങള്‍, മരണങ്ങള്, വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കല്‍ എന്ന ിവയില്‍ 2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കാര്യമായ കുറവുണ്ടായി. ട്രാഫി ക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി, ദേ ശീയ ഗതാഗത സുരക്ഷാ കമ്മിറ്റി സെക്രട്ടറി ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍മാലികി എന്നിവര്‍ വാര്‍ത്താ സമ്മളേനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കി യതും മാധ്യമങ്ങളുടെ സഹകരണവും ഏറെ ഗുണകരമായി.പൊതുജനങ്ങളിലേക്ക് ബോധവല്‍ക്കരണ സന്ദേശം എത്തിക്കുന്നതിനും ഗതാഗത സംസ്കാരം എല്ലാവരിലും പ്രചരിപ്പിക്കുന്നതിനും മാധ്യമങ്ങളുടെ പിന്തുണയു ണ്ടായിരുന്നതായി മേജര്‍ ജനറല്‍ അല്‍ഖര്‍ജി പറഞ്ഞു.
2017നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം വാഹനങ്ങളുടെ എണ്ണത്തില്‍ 4.3ശതമാനം വര്‍ധനവുണ്ടായതായി ആ ഭ്യന്തരമന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് ഓഫീസ് തലവന്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സാദ് അല്‍സുലൈത്തി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതില്‍ ആറുശതമാനമാണ് വര്‍ധന. ഈ വര്‍ധ നക്കിടയിലും ഗുരുതരമായി പരിക്കേല്‍ക്കുന്ന അപകടങ്ങളുടെ എണ്ണത്തില്‍ 5.8ശതമാനത്തിെൻറയും മരണ ത്തിനിടയാക്കുന്ന അപകടങ്ങളില്‍ 3.1ശതമാനത്തിെൻറയും അതീവ ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍ 17ശ തമാനത്തിെൻറയും കുറവുണ്ടായിട്ടുണ്ട്. അപകടമരണങ്ങളില്‍ 5.1ശതമാനമാണ് കുറവ്. 2017ല്‍ ഒരുലക്ഷം പേരില്‍ 5.4 എന്ന നിലയില്‍ 177 റോഡപകടമരണങ്ങളാണുണ്ടായത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒരു ലക്ഷം പേ രില്‍ 4.9 എന്ന നിലയില്‍ മരണനിരക്ക് 168ആയി കുറഞ്ഞു.
ആഗോള ശരാശരിയേക്കാള്‍ വളരെ കുറവാണിത്. 2008ല്‍ ഒരു ലക്ഷം പേരില്‍ പന്ത്രണ്ട് ഗതാഗത അപകടമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2008നും 2018നുമിടയില്‍ മരണനിരക്കില്‍ 59.2ശതമാനത്തിെൻറ കുറവുണ്ടായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ദേശീയ ഗതാഗത സുരക്ഷാ കമ്മിറ്റി, ആംബുലന്‍സ് സര്‍വീസ്, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍, മുനി സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ സംയുക്തശ്രമങ്ങളാണ് ഈ വിജയത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഗതാഗത അപകടങ്ങളില്‍ ഏഴു ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം റോഡപകടമരണങ്ങള്‍ നടന്നത് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ്. 14 കേസുകള്‍. രണ്ടാംസ്ഥാനത്ത് ഫരീജ് സുദാന്‍, 13 എണ്ണം. ലീബൈബില് 11, വഖ്റയിലും സീലൈനിലും എട്ടുവീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.