ഡാറ്റാശേഖരണം, ഗവേഷണം: അശ്ഗാലും ക്യു.എൽ.സിയും ഒരുമിക്കുന്നു

ദോഹ: വിവിധ പദ്ധതികളുമായി ബന്ധെപ്പട്ട സർവേകൾ, ഡാറ്റാശേഖരണം, സൂക്ഷിക്കൽ, കൈമാറ്റം, ഗവേഷണം തുടങ്ങിയ മേഖലകളിൽ പ രസ്പരം സഹകരിക്കാൻ പബ്ലിക് വർക്സ് അതോറിറ്റി ^അശ്ഗാലും ഖത്തർ ലീഡർഷിപ്പ് സെൻററും (ക്യു.എൽ.സി) തീരുമാനിച് ചു. ക്യു സർവേ ഉപയോഗപ്പെടുത്തിയാണ് വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത്. ഗവേഷണത്തിന് മുന്തിയ പ്രധാന്യമാ ണ് കരാർ പ്രകാരം നൽകുന്നത്. ഖത്തറിെൻറ ദേശീയ നയം 2030െൻറ പൂർത്തീകരണത്തിലേക്കുള്ള വിവിധ കാര്യങ്ങൾ, സർവേ, ഗവ േഷണം എന്നീ കാര്യങ്ങളിൽ ഇരുകൂട്ടരുടെയും അറിവുകളും പരിചയവും പരസ്പരം ഉപയോഗപ്പെടുത്തും. സഹകരണപത്രത്തിൽ ഇരുകൂട്ടരും ഒപ്പുവെച്ചു.

2018ലാണ് ലോകത്ത് തന്നെ ആദ്യമായി രണ്ട് ഭാഷകളിലുള്ള ഒാൺലൈൻ സർവേ ടൂൾ ക്യു സർവേയും അതിെൻറ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയത്. ശാസ്ത്രീയമായ ഗേവഷണമാണ് ഇതിെൻറ ലക്ഷ്യം. ക്യുഎൽസി ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ശൈഖ മയാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഇത്. ഡാറ്റകളുടെ കഴിവുറ്റ ശേഖരണത്തിനും ഉപയോഗങ്ങൾക്കും വേണ്ടിയായിരുന്നു ഇത്. അറബിക്കിലും ഇംഗ്ലീഷിലുമായി വിവരശേഖരണം ഇതിലൂടെ ഗവേഷകർക്ക് സാധ്യമാണ്. ക്യു സർവേ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഇൗ വിവരങ്ങൾ മറ്റൊന്നിലേക്ക് സൗകര്യപ്രദമായി മാറ്റാൻ കഴിയും.

അതുല്യമായ സാേങ്കതിക സൗകര്യങ്ങളാണ് ഉള്ളത്. എക്സൽ, പി.ഡി.എഫ്, എസ്പിഎസ്എസ് എന്നീ ഫോമുകളിൽ ഡാറ്റകൾ ലഭ്യമാണ്.
പുതിയ സഹകരണപത്രത്തിലൂടെ നിരവധി സാധ്യതകളാണ് തുറക്കുന്നതെന്ന് അശ്ഗാൽ പ്രസിഡൻറ് ഡോ. എഞ്ചിനീയർ സആദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു. ഗവേഷണ^സാേങ്കതിക രംഗത്ത് ദേശീയ തലത്തിലുള്ള വൻമുന്നേറ്റമാണ് നടക്കുക. ഖത്തറിെൻറ വിതരണശൃംഖലക്ക് വിവിധ ദേശീയ കമ്പനികളിൽ നിന്നുള്ള കൂടുതൽ സംഭാവനകളാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള കമ്പനികളുടെ കഴിവുകൾ വർധിപ്പിക്കുകയെന്നതാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം. ദേശീയ വികസനത്തിനായി കൂടുതൽ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അശ്ഗാലുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് തങ്ങളെയും ഖത്തറിെൻറ വികസനത്തെയും സംബന്ധിച്ചേടത്തോളം നാഴികക്കലാെണന്നും ക്യുഎൽ.സി ആക്റ്റിങ് മാനേജിങ് ഡയറക്ടർ ഡോ. അലി ജെ. അൽ കുബൈസി പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.