ദോഹ: ത്രിരാഷ്ട്ര ഏഷ്യന്‍ പര്യടനത്തിെൻറ ഭാഗമായി ജപ്പാനിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആ ൽഥാനി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തി. ടോക്കിയോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. നാലു വര്‍ഷം മുമ്പ് അമീര്‍ നടത്തിയ ജാപ്പനീസ് സന്ദര്‍ശനം, അന്നത്തെ യോ ഗങ്ങള്‍ എന്നിവ ജപ്പാന് പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. വാതക കയറ്റുമതി രാജ്യമെന്ന നിലയില്‍ ഖത്തറിനോടു ഉയര്‍ന്ന നിലയിലുള്ള വിശ്വാസം ജപ്പാനുണ്ടെന്ന് ഷിന്‍സോ ആബെ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയ തന്ത്രബന്ധം സ്ഥാപിതമായതിെൻറ 50ാം വാര്‍ഷികം 2021ലാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതി നായി കൂടുതല്‍ ആശയവിനിമയങ്ങള്‍ക്കായി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ അ റസ്റ്റ് ചെയ്ത ജാപ്പനീസ് മാധ്യമപ്രവര്ത്തകന് ജുംപെയി യസുദയുടെ മോചനത്തിനായി ഖത്തര്‍ നടത്തിയ ശ്ര മങ്ങള്‍ക്ക് അദ്ദേഹം അമീറിനോട് നന്ദി പറഞ്ഞു. ജപ്പാനിലേക്ക് രണ്ടാം തവണയും സന്ദര്‍ശനം നടത്താനായ തിലെ സന്തോഷം അമീർ പങ്കുവച്ചു. ഊര്‍ജം ഉള്‍പ്പടെയുള്ള നിലവിലെ സഹകരണമേഖലകള്ക്കപ്പുറം വിവിധ മേഖലകളില്‍ പുരോഗതിയും വികസനവും സാധ്യമാക്കും. 2020 ഒളിമ്പിക്സ് ഗെയിംസിന് ടോക്കിയോ ആതിഥ്യം വഹിക്കുകയാണ്. വിജയകരവും മികച്ചതുമായ ടൂര്ണമെൻറയിരിക്കും അത്.
സിറിയ, യമന്‍ വിഷയങ്ങള്‍, ഗള്‍ഫ് പ്രതിസന്ധി തുടങ്ങി ഏറ്റവും പുതിയ മേഖലാ രാജ്യാന്തര വിഷയങ്ങളും ചർച്ചയിൽ ഉയര്‍ന്നുവന്നു.
അമീര്‍ ജ പ്പാന്‍ വിദേശകാര്യമന്തി തരോ കോനോയുമായും ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.