ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ത്രിരാഷ്ട്ര ഏഷ്യന്പര്യ ടനത്തിന് തുടക്കമായി. ദ്വിദിന ഔദ്യോഗിക സന്ദര്‍ശനാര്‍ഥം അമീര്‍ ദക് ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി. വിമാനത്താവളത്തില്‍ അമീറിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. സോള്‍ എയര്‍ബേസില്‍ കൊറിയന്‍ സമുദ്ര ഫിഷറീസ് വ കുപ്പ് മന്ത്രി കിം യൂങ് ചൂന്‍ അമീറിനെ സ്വീകരിച്ചു. കൊറിയയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അബ്ദുല്ല അല്ദുഹൈമി, ഖത്തറിലെ കൊറിയന്‍ അംബാസഡര്‍ കിം ചാങ് മോ എന്നിവരും അറബ് നയതന്ത്രതലവ ന്മാരും സോളിലെ ഖത്തര്‍ എംബസി ഉദ്യോഗസ്ഥരും എത്തിയിരുന്നു.
നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിെൻറയും വിവിധ മേഖലകളിൽ സഹകരണം വിശാലമാക്കുന്നതിെൻ റയും ഭാഗമായി ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് അമീറിെൻറ പര്യടനത്തിലുൾപ്പെട്ടിരി ക്കുന്നത്. മൂന്ന് രാജ്യങ്ങളുമായുമുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അമീറിെൻറ സന്ദർ ശനം കൂടുതൽ സഹായമാകും. കൊറിയയിൽ പ്രസിഡൻറ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തുന്ന അമീർ, സഹകരണം ശക്തമാക്കുന്ന തുമായി ബന്ധപ്പെട്ടും പൊതുപ്രാധാന്യമായുള്ള വിവിധ വിഷയങ്ങളും ചർച്ച ചെയ്യും. 1974ലാണ് ഖത്തറും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് തുടക്കം കുറിച്ചത്. അന്ന് മുതൽ ഇന്ന് വരെ വിവിധ മേഖലകളിൽ പ്രത്യേകിച്ച് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഇരുരാജ്യ ങ്ങളും തമ്മിൽ വലിയ വികാസമുണ്ടായിട്ടുണ്ട്. 2014ലാണ് അമീർ ആദ്യമായും അവസാനമായും ഇതിന് മുമ്പ് ദക്ഷിണ കൊറിയ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.