ദോഹ: ഖത്തറിലെ ഡ്രൈവിങ് പഠനവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ കർശനമാക്കുന്നു . എല്ലാ ഡ്രൈവിങ് സ്കൂളുകളിലും അടുത്ത മാസം മുതൽ ഏകീകൃത പാഠ്യപദ്ധതി നടപ്പ ാക്കും. നിലവിലുള്ള സംവിധാനത്തിലെ പിഴവുകളും അപാകതകളും പൂര്‍ണമായി പരിഹരിച്ച് സർക്കാർ സ്ഥാപനമായ കര്വയുടേയും സ്വകാര്യ ഡ്രൈവിങ് സ്കൂളുകളിലെയും പാഠ്യപദ്ധതി ഏകീകരിക്കും. റോഡ് അടയാളങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍, ഏറ്റവും പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും, പ്രാഥമിക ശുഷ്രൂഷ, പെരുമാറ്റ രീതി എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഉൾപ്പെടുത്തും. ഡ്രൈവിങിനിടെയുള്ള പെ രുമാറ്റത്തിന് ഊന്നല്‍ ഉണ്ട്. പരിശീലനം പൂര്‍ണമായും നിയന്ത്രണവിധേയമാക്കും. പഠിതാക്കളുടെ സ്കൂൾ പ്ര വേശനം, പുറത്തുപോകല്‍, എത്ര മണിക്കൂര്‍ പരിശീലനം ലഭിക്കുന്നു എന്നതെല്ലാം നിരീക്ഷണവിധേയമാക്കും. ട്രാഫിക് വകുപ്പ് പ്രത്യേകസ്ഥാപനത്തിെൻറ സഹായത്തോടെ പാഠ്യപദ്ധതി മേല്‍നോട്ടം വഹിക്കും. ഡ്രൈവിങ് പരിശീലനത്തില്‍ വൈദഗ്ധ്യമുള്ള കമ്പനിയായിരിക്കും ഇത്.
ഇവയുടെ പ്രതിനിധി എല്ലാ സ്കൂളുകളിലുമു ണ്ടാകും. ഓരോ പഠിതാവിനും പരിശീലകനും പ്രത്യേക കാര്‍ഡുകള്‍ നല്‍കും. ഡ്രൈവിങ് ടെസ്റ്റില്‍ ക്രമക്കേ ടുകളുണ്ടാകാനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് നടപടികൾ. ഇത്ര മണിക്കൂറുകള്‍ പരിശീലനത്തില്‍ പങ്കെടുത്തിരിക്കണമെന്ന് നിബന്ധനയുണ്ടാകും. സ്കൂളുകളില്‍ ഏകീകൃത സ്മാര്‍ട്ട് ട്രെയിനിങ് സംവിധാനം ന ടപ്പാക്കുന്നതിെൻറ ഭാഗമായി പതിനെട്ടിലധികം ഭാഷകളില്‍ ഏകീകൃത പാഠ്യപദ്ധതി തയാറാക്കാന്‍ തീരുമാനി ച്ചതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു. അവരവരുടെ ഭാഷയില്‍ കരിക്കുലം ലഭി ക്കുന്നതോടെ ശരിയായി മനസിലാക്കാന്‍ സാധിക്കും. ഇതിലൂടെ ഗതാഗത നിയമങ്ങളെക്കുറിച്ചും മറ്റും ശരിയായി മനസിലാക്കാൻ സാധിക്കും. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് നിലവില്‍ ഗതാഗത നിയമങ്ങളും വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളുമൊന്നും ശരിയായി മനസിലാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പഠിതാക്കള്‍ ഖത്തരി ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും മനസിലാക്കിയിരിക്കണം. ഖത്തറില്‍ സാധാരണായി ഉ പയോഗിക്കുന്ന ഒട്ടുമിക്ക ഭാഷകളിലും പാഠ്യപദ്ധതി ലഭിക്കും. ഇതിനാൽ എഴുത്തുപരീക്ഷ കൂടുതല്‍ സുഗമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.