ദോഹ: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ നടന്ന നാലാമത് അറബ് സാമ്പത്തിക സാമൂഹിക വികസന സമ്മേളനത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പെങ്കടുത്തു. സമ്മേളനത്തിെൻ റ ഉദ് ഘാടനചടങ്ങിലാണ് അമീറും ഉന്നതതല സംഘവും പെങ്കടുത്തത്. ലെബനാൻ പ്രസിഡൻറ് ജനറൽ മൈക്കൽ അഒാണുമായി അമീർ ശൈഖ് തമീം കൂടിക്കാഴ്ച നടത്തി. സമ്മേളനത്തിെൻറ വിവിധ അജണ്ടകൾ ഇരുരാഷ് ട്രനേതാക്കളും ചർച്ച ചെയ്തു. രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണവും വിഷയമായി. സഹകരണം കുടുതൽ വിശാലമാക്കും. മേഖലാ അന്താരാഷ്ട്ര തലങ്ങളിലെ സമകാലിക വിഷയങ്ങളും ചർച്ച ചെയ്തു. അമീറിെൻറ കൂടെയുള്ള ഉന്നത സംഘവും പെങ്കടുത്തു. വിവിധ ലെബനാൻ മന്ത്രിമാരും ഉണ്ടായിരുന്നു. സമ്മേളനത്തിന് ശേഷം മടങ്ങിയ അമീറിനും ഉന്നതതല സംഘത്തിനും റഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. ലെബനാൻ പ്രസിഡൻഷ്യൽ വകുപ്പ് മന്ത്രി പീരേ റഫൗളും മുതിർന്ന ഉദ്യോഗസ്ഥരും അമീറിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ലെബനാനിൽ ലഭിച്ച വരവേൽപ്പിനും സ്വാഗതത്തിനും അമീർ ശൈഖ് തമീം ലെബനാൻ പ്രസിഡൻറിന് നന്ദി അറിയിച്ചു.
അറബ് ജനങ്ങളുടെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വളർച്ച നേടുന്നതിനും ഉപകരിക്കുന്ന കാര്യങ്ങൾ ഉണ്ടാകാൻ ബെയ്റൂത്ത് സമ്മേളനത്തിന് കഴിയെട്ടയെന്ന് അമീർ പ്രതീക്ഷ പ്രകടിപ്പിച്ചു. ലെബനാൻ ജനതക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും അമീർ ആശംസിച്ചു. ലെബനാനിൽനിന്ന് ഞായറാഴ്ച തന്നെ അമീർ ദോഹയിലേക്ക് മടങ്ങി.രാഷ്ട്രീയകാരണങ്ങളാൽ അറബ്രാജ്യങ്ങൾ തമ്മിൽ വിടവുണ്ടായ സാഹചര്യത്തിൽ നടന്ന സമ്മേളനത്തിൽ സിറിയൻ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. അറബ് രാജ്യങ്ങളുടെ നേതാക്കളിൽ കുറച്ചുപേർ മാത്രമേ സമ്മേളനത്തിന് എത്തിയിരുന്നുള്ളൂ. 20 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പെങ്കടുത്ത സമ്മേളനത്തിൽ 29 ഇന അജണ്ടയിൽ സംയുക്ത പ്രസ്താവനയും തീരുമാനങ്ങളും എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്വതന്ത്ര അറബ് വ്യാപാര മേഖല സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. ലെബനാനിലേക്കുള്ള സിറിയൻ അഭയാർഥികളുടെ വരവുണ്ടാക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടുമെന്നും കരുതിയിരുന്നു. നൂറുകണക്കിന് ഫലസ് തീൻ, സിറിയൻ അഭയാർഥികൾക്ക്് ലെബനാൻ അഭയമൊരുക്കിയിട്ടുണ്ട്. ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക–രാഷ്്ട്രീയ പ്രശ്നങ്ങൾക്കിടെയായിരുന്നു ലെബനാനിൽ സമ്മേളനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.