ദോഹ: രാജ്യത്ത് നടക്കുന്ന വാഹന അപകടങ്ങളുടെ മുഖ്യകാരണം വാഹനം ഒാടിക്കുേമ്പാഴുള്ള െമാബൈൽ ഉപയോഗമാണെന്ന് സർവേ. ‘അൽറായ’ പത്രമാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. യുവാക്കളാണ് കൂ ടുതലായും അപകടങ്ങൾക്കിരയാകുന്നത്. ഇതിന് പ്രധാന കാരണം വാഹനം ഒാടിക്കുേമ്പാഴുള്ള മൊബ ൈൽ ഉപയോഗമാണ്. ലൈസൻസില്ലാതെ വാഹനം ഒാടിക്കുന്നവരിലും അപകടതോത് ഏറെ കൂടുതലാണ്. യുവാക്കൾ വാഹനം ഒാടിക്കുേമ്പാൾ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് വളരെ കുറവാണ്. ട്രാഫിക് നിർദേശങ്ങൾ പാലിക്കാതെ വാഹനം ഒാടിക്കുന്നവരാണ് കൂടുതലായും അപകടങ്ങൾ വരുത്തി വെക്കുന്നത്. അമിത വേഗതയും വാഹനം ഒാടിക്കുേമ്പാഴുള്ള അശ്രദ്ധയും വലിയ തോതിൽ അപകടം വരുത്തി വെക്കുന്നു. ശക്തമായ ബോധവത്കരണം മാത്രമാണ് ഇവ പരിഹരിക്കുന്നതിനുള്ള ഏക മാർഗമെന്നാണ് സർവേയിൽ പെങ്കടുത്ത 47 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. ട്രാഫിക് നിയമ ലംഘനം നടത്തിയാലുള്ള പിഴകളെ സംബന്ധിച്ചുള്ള അഞ്ജത വലിയ തോതിൽ അപകടം കൂട്ടാൻ സഹായിക്കുന്നു. 68 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധന കൂടുതൽ കർശനമാക്കണമെന്നാണ്. എന്നാൽ മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത് പിഴ സംഖ്യ വർധിപ്പിക്കണമെന്നാണ്.
ബോധവത്കരണം കൂടുതൽ ശക്തമാക്കിയാൽ പൊതുജനത്തിന് അപകടത്തെ സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുമെന്ന് ചർച്ചയിൽ സംബന്ധിച്ച വലിയൊരു ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ വാഹനങ്ങൾ ഒാടിച്ചാൽ ഉണ്ടാകാനിടയുള്ള അപകടങ്ങളെ സംബന്ധിച്ച് കുടുംബങ്ങളിൽ പ്രത്യേകം ബോധവത്കരണം നടത്തണമെന്ന അഭിപ്രായമാണ് അധികമാളുകളും പങ്കുവെച്ചത്. പരിചയക്കുറവ് വലിയ തോതിൽ അപകടം വർധിപ്പിക്കാൻ കാരണമായതായി ലൈലാ മാലിക് അഭിപ്രായപ്പെട്ടു. സീലൈനിൽ വാഹനം ഒാടിക്കുന്നതിന് പ്രത്യേകം അനുമതി നൽകുന്ന സംവിധാനം ഏർപ്പെടുത്തണം. ബന്ധപ്പെട്ടവരുടെ ശക്തമായ നിരീക്ഷണത്തിന് കീഴിലായിരിക്കണം ഇവിടെ വാഹനങ്ങൾ ഒാടിക്കേണ്ടത്. വാഹനം ഒാടിക്കുേമ്പാൾ മൊബൈലിൽ ഫോേട്ടായെടുക്കുക, സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുക തുടങ്ങിയവ ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധതിരിക്കുന്ന പ്രാധാന കാര്യങ്ങളാണെന്ന് ആയിഷ അൽഉബൈദിലി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.