ദോഹ: അബൂനഖ്ലയിൽ പുതിയ മൃഗാശുപത്രി വരുന്നു. കാലികൾക്കും മറ്റും മികച്ച ആരോഗ്യപരിരക്ഷ നൽകുന്നതിന് പുതിയ സൗ കര്യങ്ങൾ ഏർപ്പെടുത്തുകയെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. അൽ അസബ് എന്ന പേരിൽ അറിയപ്പെടുന്ന പ്രാദേശിക ഫാമ ുകൾക്കും മറ്റും പുതിയ ആശുപത്രി വരുന്നത് ഏറെ ഗുണകരമാകും. മൃഗസംരക്ഷണ പരിപാലന ചുമതലയുള്ള മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഉപരോധത്തിന് ശേഷം പാൽ^ഇറച്ചി ഉൽപാദനത്തിെൻറ കാര്യത്തിൽ രാജ്യം വൻവികസനപാതയിലാണ്. ഇൗ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക വഴി ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി സ്ഥാപിക്കുന്നത്. അൽ വഖ്റയിലും അൽ ജമൈലയിലും അടുത്തിടെ രണ്ട് മൃഗാശുപത്രികൾ തുറന്നിരുന്നു.
ഇതിെൻറ തുടർച്ചയായാണ് അബു നഖ്ലയിലും പുതിയ കേന്ദ്രം തുറക്കുകയെന്ന് മന്ത്രാലയത്തിെൻറ ലൈവ് സ്റ്റോക്ക് ഹെൽത്ത് വിഭാഗം തലവൻ സാലിഹ് ജാറുല്ലാ അൽ മർരി പറഞ്ഞു. കാർഷിക പുരോഗതിക്കായുള്ള അറബ് ഒാർഗനൈസേഷനുമായി ചേർന്ന് മന്ത്രാലയം നടത്തിയ അഞ്ചുദിവസത്തെ ശിൽപശാലയുമായി ബന്ധെപ്പട്ട്വൊർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകർക്കും ഫാം ഉടമകൾക്കും കന്നുകാലികൾക്കുണ്ടാക്കുന്ന വിവിധ അണുബാധ സംബന്ധിച്ചും രോഗബാധ സംബന്ധിച്ചും ഏറെ അറിവുനൽകാൻ ശിൽപശാല ഉപകരിക്കെപ്പട്ടു. അന്താരാഷ്ട്ര തലത്തിൽ ഇൗ മേഖലയിലെ മികച്ച സൗകര്യങ്ങളെ കുറിച്ചും മരുന്നുകളെ കുറിച്ചും ആരോഗ്യസംരക്ഷണ മാർഗങ്ങളെ കുറിച്ചും ശിൽപാശാലയിൽ ക്ലാസ് ഉണ്ടായിരുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫാമുകൾക്ക് ആവശ്യമായ കാര്യങ്ങൾ നൽകാനും സ്ഥലങ്ങൾ സന്ദർശിക്കാനും അടിയന്തര പ്രതികരണ സംഘം രൂപവത്കരിക്കാനും ശിൽപശാലയിലൂടെ കഴിഞ്ഞിട്ടുണ്ട്. രാജ്യം ഏത് സമയത്തും പകർച്ചവ്യാധികളാൽ മുക്തമാണ്. അതിർത്തി കടന്നുള്ള രോഗ വ്യാപനവും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.