15 വയസിന് താഴെയുള്ളവർക്ക് ഇനി മെഡിക്കൽ ആവശ്യമില്ല

ദോഹ: ഖത്തർ റെസിഡൻറ് പെർമിറ്റ് അടിക്കൽ, വിസിറ്റ് വിസ പുതുക്കൽ തുട ങ്ങിയവക്ക് ഇനി മുതൽ 15 വയ സിന് താഴെ പ്രായമുള്ളവർക്ക് മെഡിക്കൽ പരിശേ ാധന ആവശ്യമില്ലെന്ന് മെഡിക്കൽ കമ്മീഷൻ അറിയിച്ചു. നേ രത്തെ പരിശോധന നടത്തിയിരുന്നില്ലെങ്കിലും നൂറ് റിയാൽ പാസ്പോർട്ട് ഒന്നിന് ഈടാക്കിയിരുന്നു. എന്നാൽ ഇനി മുതൽ ഇൗ നൂറ് റിയാലും നൽകേണ്ടതില്ല. ഇതനുസരിച്ച് രാജ്യത്ത് എത്തുന്ന വിദേശികളുടെ കുട്ടികളുടെ ഇഖാമ പിറ്റേ ദിവസം തന്നെ അടിക്കാൻ കഴിയും. രാജ്യത്ത് പുതുതായി റസിഡൻറ്സ് വിസയിൽ വരുന്ന എല്ലാ വർക്കും ഇഖാമ സ്റ്റാമ്പ് ചെയ്യണമെങ്കിൽ മെഡിക്കൽ പരിശോധന അനിവാര്യമാണ്.

ഇതിന് വേണ്ടി സാധാരണ നടത്തി വന്നിരുന്ന പരിശോധനകളിൽ സുപ്രധാനമായ ഒരു ഇനം കൂടി ഇപ്പോൾ ചേർത്തതായി അധികൃതർ അ റിയിച്ചു. ഇനി മുതൽ കിഡ്നി പരിശോധന കൂടി നടത്തിയതിന് ശേഷം മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ. രാജ്യത്ത് എത്തുന്ന വിദേശികളിൽ കിഡ്നി രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്. നലിവിൽ ലേബർ വിസയിൽ വന്നവർക്ക് മാത്രമാണ് ഇൗ പരിശോധന നടക്കുന്നത്. എന്നാൽ അടുത്ത മാസം മുതൽ മുഴുവൻ വിദേശികൾക്കും ഇത് ബാധകമാക്കും. രാജ്യത്ത് ജീവിക്കുന്നവർ ആരോഗ്യപരമായി സുരക്ഷി തരാണ് എന്ന ഉറപ്പിന് വേണ്ടിയാണ് മെഡിക്കൽ പരിശോധന കർശനമാക്കിയത്. ദിനേന 3000 ആളുകളെ മെ ഡിക്കൽ പരിശോധനക്ക് വേണ്ടി എത്തുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിൽ 1000 പേർ ഭക്ഷ്യ മേഖല യിൽ തൊഴിലെടുക്കുന്നവരാണ്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.