ദോഹ: ഖത്തര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഇതാദ്യമായി ദേശീയദിന വാണിജ്യോത്സവം സ ംഘടിപ്പിക്കുന്നു. ദേശീയ ടൂറിസം കൗണ്‍സിലിെൻറ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്ര ാലയത്തിെൻറ ആഭിമുഖ്യത്തിലാണ് ഡിസംബര്‍ 15 മുതല്‍ 20വരെ വാണിജ്യോത്സവം നടത്തുന്നത്. വി ലക്കുറവിെൻറ അത്ഭുതം ഇവിടെ കാണാനാകുമെന്ന് അധികൃതർ പറഞ്ഞു. ഷോപ്പുടമകള്‍, റീട്ടെയില്‍ മേഖലയിലെ പ്രഫഷണലുകള്‍, സ്വകാര്യമേഖലാ കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയെല്ലാം മേളയിൽ പെങ്കടുക്കുന്നുണ്ട്.
ഷോപ്പിങ് മാളുകള്‍, റസ്റ്റോറൻറുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ബ്യൂട്ടി സലൂണുകള്‍, ഹോസ്പിറ്റാലിറ്റി സേവന ദാതാക്കള്‍, ഹോട്ടലുകള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, ആരോഗ്യ, സൗന്ദര്യ കേന്ദ്രങ്ങള്‍, ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിനോദകേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം സജീവപങ്കാളിത്തമുണ്ടാകും.ദേശീയദിനാഘോഷങ്ങളില്‍ അഭിമാനം പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ സംഘിപ്പിക്കുന്നതിെൻറ ഭാഗമായാണിതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ മീഡിയ ഓഫീസര്‍ മുഹമ്മദ് അഹമ്മദ് അല്‍അന്‍സാരി പറഞ്ഞു. ദേശീയ ദിനാഘോഷ വേളയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മേള സഹായകമാകും. വാണിജ്യമേഖലക്ക് കൂടുതല്‍ ഉണര്‍വ് പ്രദാനം ചെയ്യുന്നതാകും പ്രഥമ മേള. ഇത്തരമൊരു ഉത്സവത്തിനായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചുപ്രവര്ത്തിക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് ദേശീയ ടൂറിസം കൗണ്‍സിലിെൻറ മഷാല്‍ ഷഹ്ബിക് പറഞ്ഞു. ഖത്തറിെൻറ ശൈത്യകാല ഷോകള്‍ക്കുള്ള ശക്തമായ തുടക്കം കൂടിയാണ് മേള.
ഖത്തര്‍ ഷോപ്പിങ് ഫെസ്റ്റിവലിന് ഉടന്‍ തുടക്കംകുറിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളിലുള്പ്പടെ പൊതു സ്വകാര്യപങ്കാളികളുമായി സഹകരിച്ചാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലയെ പിന്തുണക്കുന്നതിനൊപ്പം സന്ദര്‍ശകരുടെ അനുഭവം ഉയര്‍ത്തുകയെന്നതും ലക്ഷ്യമിടുന്നു. മേളയിൽ പങ്കെടുക്കുന്ന ഔട്ട്ലെറ്റുകളുടെയും കമ്പനികളുടെയും മുന്‍വശത്തെ പ്രവേശന വാതിലുകളില്‍ ദേശീയദിന വാണിജ്യോത്സവ ലോഗോ പ്രദര്‍ശിപ്പിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. ഇതിനായി പ്രത്യേകമായി ലോഗോ ഡിസൈന്‍ തയാറാക്കിയിട്ടുണ്ട്. പങ്കാളികള്‍ക്ക് ഇത് സൗജന്യമായി വിതരണം ചെയ്യും. വാണിജ്യോത്സവത്തില് പങ്കാളികളാകുന്ന സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.