ദോഹ: സ്ഥിരം താമസാനുമതിക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിെൻറ ഓഫീസ് സജ്ജമാക്കിയതായി മന്ത്രാലയത്തിലെ ലീഗൽ കോൺസുലാർ റീമ അൽ മനാ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കുന്നതിനുള്ള ഓഫീസാണ് സ്ഥാപിച്ചിരിക്കുന്നത്. അവർ കൂട്ടിച്ചേർത്തു. ദോഹ രാജ്യാന്തര മതാന്തര സംവാദ കേന്ദ്ര(ഡി ഐ സി ഐ ഡി)ത്തിെൻറ വട്ടമേശ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും രൂപീകരിച്ചിട്ടുണ്ട്.
ഇതിനായി ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റും മെട്രാഷ് രണ്ട് ആപ്ലിക്കേഷനും ഉപയോഗപ്പെടുത്താമെന്നും റീമ അൽ മനാ വ്യക്തമാക്കി. അപേക്ഷകരുടെ സ്വഭാവ സാക്ഷ്യപത്രം ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടവരാകരുത് അപേക്ഷകർ. അപേക്ഷകരിൽ ഇത് സംബന്ധിച്ച റെക്കോർഡുകൾ ശ്രദ്ധയിൽ പെട്ടാൽ അപേക്ഷ തള്ളുമെന്നും അവർ പറഞ്ഞു. അപേക്ഷകർക്ക് അറബി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. സ്ഥിരതാമസത്തിന് പര്യാപ്തമായ വരുമാനം അപേക്ഷകർക്കുണ്ടാകണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.