ദോഹ: ദോഹ ആരോഗ്യവാരത്തിെൻറ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലോകത്തിലെ പറക്കും കണ്ണാശുപത്രിയിലെ ബോധവത്കരണം ശ്രദ്ധേയമാകുന്നു. ഖത്തർ എയർവേസുമായി ചേർന്നാണ് ഒാർബിസിെൻറ പറക്കുംവിമാനം ഹമദ് വിമാനത്താവളത്തിലുള്ളത്. നവംബർ 12 വരെ ദോഹയിൽ തങ്ങുന്ന ഒാർബിസ് വിമാനത്തിൽ പൊതു- സ്വകാര്യ സന്ദർശനങ്ങൾക്ക് അവസരമുണ്ട്. ഇതോടൊപ്പം വിമാനത്തിൽ ബോധവത്കരണ വർക്ഷോപ്പുകൾ നടക്കുന്നുണ്ട്.
ആഗോള നേത്രാരോഗ്യ ചാരിറ്റിയായ ഒാർബിസിെൻറ പറക്കുംകണ്ണാശുപത്രിയിൽ പൂർണ സജ്ജമാക്കിയ ശസ്ത്രക്രിയ തിയറ്ററും ക്ലാസ്റൂം ഉണ്ട്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറ് ആണ് സാമ്പത്തിക പിന്തുണ നൽകുന്നത്. 2016 ജൂലൈ മുതൽ 4.2 ദശലക്ഷം പരിശോധനകളാണ് പറക്കും കണ്ണാശുപത്രിയിൽ നടന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കുട്ടികളിലാണ് പരിശോധനകൾ നടന്നത്. ഇതോടൊപ്പം 56000 പരിശീലന സെഷനുകളും ഒാർബിസിൽ നടന്നു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്െമൻറിെൻറ സഹായത്തോടെ 2020 പകുതിയാകുേമ്പാഴേക്കും 5.6 ദശലക്ഷം കുട്ടികൾക്ക് നേത്രരോഗ ചികിത്സ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.