ഖത്തർ -ഇറ്റലി ഉന്നതതല ചർച്ച

ദോഹ: ഉഭയകക്ഷി സഹകരണവും പ്രാദേശിക സുരക്ഷയും വിശകലനം ചെയ്ത് ഖത്തറും ഇറ്റലിയും തമ്മിൽ ഉന്നതതല ചർച്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലനിർത്താനുള്ള നയതന്ത്ര ശ്രമങ്ങളും ചർച്ചാവിഷയമായി. ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയാണ് ഇറ്റാലിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

ഇറ്റാലിയൻ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അണ്ടർ സെക്രട്ടറി മരിയ ട്രിപ്പോഡി, ചേംബർ ഓഫ് ഡെപ്യൂട്ടിസിലെ വിദേശകാര്യ -യൂറോപ്യൻ യൂണിയൻ കമ്മിറ്റി ചെയർമാൻ ജൂലിയോ ട്രെമോണ്ടി, പാർലമെന്റിലെ ഗൾഫ് രാജ്യങ്ങൾക്കായുള്ള പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഇന്റർ ഗ്രൂപ്പ് മേധാവി സാൽവതോർ കയാത എന്നിവരുമായാണ് ചർച്ച നടത്തിയത്.

Tags:    
News Summary - Qatar-Italy high-level talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.