ദോഹ: യു.എ.ഇക്കെതിരായ ഖത്തറിെൻറ പരാതിയിൽ ഇന്ന് അന്താരാഷ്ട്ര കോടതിയിൽ വിചാരണ തുടങ്ങും. ഖത്തറിന് മേൽ നിയമ വിരുദ്ധമായി അടിച്ചേൽപ്പിച്ച ഉപരോധവും ഖത്തരീ പൗരൻമാരുടെ അവകാശങ്ങൾക്ക് നേരെ നടക്കുന്ന കടുത്ത ലംഘനവും അടക്കം നിരവധി പരാതികളാണ് ഹോളണ്ടിലെ ലാഹായിലെ അന്താരാഷ്ട്ര കോടതി പരിഗണിക്കുന്നത്. ശക്തമായ തെളിവുകളുടെ പിന്തുണയോടെയാണ് ഖത്തർ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത കോടതിയെ സമീപിച്ചത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളലാണ് ലാഹായിലെ കോടതി കേസ് പരിഗണിക്കുക. ഖത്തർ, യു.എഇ, രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥർക്കും പുറമെ മാധ്യമ പ്രവർത്തകർക്കും കോടതി മുറിയിൽ പ്രശേവനം ഉണ്ടായിരിക്കും.
UN Web TV യിൽ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ കോടതി നടപടികളുടെ തത്സമയ സംേപ്രഷണം ഉണ്ടാകും. 40 രാജ്യങ്ങൾ ഈ കേസിലുണ്ടാകുന്ന വിധിയെ അംഗീകരിക്കുമെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ കോടതിയുടെ വിധി പുറത്തുവന്നു കഴിഞ്ഞാൽ അതിൽ പിന്നെ ഒരു പാർട്ടിക്കും അപ്പീൽ നൽകാനുള്ള അനുമതി ഉണ്ടായിരിക്കില്ല. കോടതി വിധി അന്തിമമായിരിക്കും. നിലവിലെ സാഹചര്യത്തിൽ ഗൾഫ് പ്രതിസന്ധിയെ നേരിടാൻ ഏറ്റവും നല്ല മാർഗമായാണ് ഖത്തർ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഖത്തറിനെതിരിൽ രാജ്യാന്തര തലത്തിൽ യു.എ.ഇ ക്യാമ്പയിൻ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് ഖത്തർ വ്യക്തമാക്കുന്നു.
മാധ്യമങ്ങളിലൂടെ നടക്കുന്ന ഖത്തർ വിരുദ്ധ കാമ്പയിൻ രാജ്യത്തെ അവഹേളിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ഖത്തർ കോടതിക്ക് മുന്നിൽ വ്യക്തമാക്കും. യു.എ.ഇ നടത്തിയ ക്യാമ്പയിെൻറ വീഡിയോ ചിത്രങ്ങൾ അടക്കമാണ് ഖത്തർ തെളിവുകൾ നൽകിയിട്ടുള്ളത്. യു.എ.ഇയിലുള്ള ഖത്തരീ പൗരൻമാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപക ജംഗമ വസ്തുക്കൾ, വിദ്യാർത്ഥികളുടെ പഠനം നിഷേധിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നഗ്നമായ നിയമ ലംഘനമാണ് നടന്നതെന്ന് ഖത്തർ വാദിക്കും. ഉപരോധത്തിെൻറ ഇരകൾക്ക് പൂർണമായും നഷ്ട പരിഹാരം നൽകണമെന്ന ആവശ്യവും ഖത്തർ ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.