ദോഹ: ലോകത്തുടനീളം കായിക മേഖലയുമായി സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി അർജൻറീനയിലെ മുൻനിര ക്ലബുകളിലൊന്നായ ബൊക്ക ജൂനിയേഴ്സുമായി ഖത്തർ എയർവേയ്സ് കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ബൊക്കയുടെ ഔദ്യോഗിക ജെഴ്സി സ്പോൺസർമാരായി ഇനി മുതൽ ഖത്തർ എയർവേയ്സുണ്ടാകും. 2018/2019 സീസൺ മുതൽ 2022/2023 സീസൺ വരെയാണ് ബൊക്കയുമായുള്ള ഖത്തർ എയർവേയ്സിെൻറ കരാർ.
ആഗോള തലത്തിൽ ഖത്തർ എയർവേയ്സിെൻറ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ബൊക്ക ജൂനിയേഴ്സുമായുള്ള കരാർ. മില്യൻ കണക്കിന് ആരാധകരുള്ള ബൊക്ക ജൂനിയേഴ്സിെൻറ ജേഴ്സിയിൽ ഖത്തർ എയർവേയ്സ് ലോഗോ പതിയുന്നതോടെ നിരവധി പേരിലേക്കാണ് എയർലൈൻസ് എത്തുന്നത്. കായിക ലോകത്തിന് ലോകത്തെ ഒരുമിപ്പിക്കാനുള്ള ശക്തിയുണ്ടെന്നതിനാലാണ് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എയർവേയ്സ് തീരുമാനിച്ചിരിക്കുന്നത്.
തെക്കനമേരിക്കൻ ഭൂഖണ്ഡവുമായി അഭ്യേദ്യമായ ബന്ധമാണ് ഖത്തർ എയർവേയ്സിനുള്ളത്. 2010 മുതൽ ബ്രസീലിലെ സാവോ പോളോയിലേക്കും അർജൻറീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലേക്കും ഖത്തർ എയർവേയ്സ് ദിവസേന സർവീസ് നടത്തുന്നുണ്ട്. തെക്കനമേരിക്കൻ വിമാന കമ്പനിയായ ലാറ്റം എയർലൈൻസ് ഗ്രൂപ്പിെൻറ 10 ശതമാനം ഓഹരി 2016 ഡിസംബറിൽ ഖത്തർ എയർവേയ്സ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ പ്രമുഖ ക്ലബുകളിലൊന്നായ ബൊക്ക ജൂനിയേഴ്സുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലോകത്തിലെ പ്രമുഖ ടീമുകളുമായി കായിക കരാർ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
വരും സീസണുകളിൽ ബൊക്ക ജൂനിയേഴ്സിന് ഖത്തർ എയർവേയ്സിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും തെക്കനമേരിക്കയുമായുള്ള ഖത്തർ എയർവേയ്സിെൻറ ബന്ധം ശക്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും പ്രമുഖ വിമാന കമ്പനികളിലൊന്നായ ഖത്തർ എയർവേയ്സുമായി പങ്കാളിത്തം സ്ഥാപിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ബൊക്ക ജൂനിയേഴ്സ് പ്രസിഡൻറ് ഡാനിയൽ ആഞ്ചലിസി പ റഞ്ഞു.
ജർമൻ ക്ലബ് ഫുട്ബോളിലെ അതികായരായ ബയേൺ മ്യൂണിക്കിെൻറ പ്ലാറ്റിനം പാർട്ട്ണർ, ഇറ്റാലിയൻ ക്ലബായ എ എസ് റോമയുടെ ഗ്ലോബൽ പാർട്ട്ണർ എന്നീ നിലകളിലും ഖത്തർ എയർവേയ്സ് പ്രവർത്തിക്കുന്നുണ്ട്. 2022 വരെ ഫിഫയുടെ ഔദ്യോഗിക എയർലൈൻസ് പാർട്ട്ണറായും ഖത്തർ എയർവേയ്സ് ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.