ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. 2026 ലെ പുതിയ സർക്കുലർ പ്രകാരം, ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് അവയുടെ ആകെ കാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും ബാക്കിയുണ്ടായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വിശദീകരിക്കുന്നു. അഥവാ, കുറഞ്ഞത് 66.6 ശതമാനം ഷെൽഫ് ലൈഫ് കാലാവധി ഉണ്ടായിരിക്കണം.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, കുറഞ്ഞ കാലാവധി മാത്രമുള്ള മരുന്നുകൾ വിപണിയിലെത്തുന്നത് ഇതിലൂടെ തടയാൻ സാധിക്കും.
അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ കാലാവധി കുറഞ്ഞ മരുന്നുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും നിർബന്ധമാണ്.
രാജ്യത്തെ എല്ലാ ഫാർമസ്യൂട്ടിക്കൽ ഏജൻസികളും മരുന്ന് ഇറക്കുമതി ചെയ്യുന്നവരും നിയമം കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.