ദോഹ: കഴിഞ്ഞ 20 വർഷത്തിനിടെ സാമ്പത്തിക വളർച്ചയിൽ ലോകത്ത് ഒന്നാമത് ഖത്തറാണെന്ന് സി.എൻ.ബി.സി സാമ്പത്തിക സർവേ റിപ്പോർട്ട്. 10.5 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ ഖത്തർ രേഖപ്പെടുത്തിയിട്ടുള്ളത്. ഖത്തറിന് തൊട്ടു പുറകിലായി ചൈനയാണുള്ളത്. 9.1 ശതമാനമാണ് ചൈനയുടെ സാമ്പത്തിക വളർച്ച. ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. എന്നാൽ അമേരിക്ക ഒമ്പതാം സ്ഥാനത്തും (2.3%) ബ്രിട്ടൻ പത്താം സ്ഥാനത്തും (2%) ഫ്രാൻസിന് പതിനൊന്നാം സ്ഥാനവും (1.5%) ആണുള്ളത്. സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച 3.2 ശതമാനം മാത്രമാണ്.
എട്ടാം സ്ഥാനമാണ് സൗദി അറേബ്യക്കുള്ളത്. വരും വർഷങ്ങളിലും ഖത്തറിെൻറ സാമ്പത്തിക വളർച്ച വലിയ തോതിൽ ഉയരാനാണ് സാധ്യതയെന്ന് ഈ സർവേ വ്യക്തമാക്കുന്നു. വർഷത്തിൽ പ്രകൃതി വാതകത്തിെൻറ ഉൽപാദനം നൂറ് മില്യൻ ടണ്ണായി വർദ്ധിപ്പിക്കാനുള്ള തീരുമാനം കാര്യമായ തോതിൽ സാമ്പത്തിക വളർച്ചക്ക് സഹായകമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വരും വർഷങ്ങളിൽ മൂന്ന് ശതമാനത്തിൽ കൂടുതൽ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിെൻറ ആഭ്യന്തര ഉൽപാദനം പോയ വർഷം 220 ബില്യൻ ഡോളറായിരുന്നു. 2016ൽ ഇത് 216 ബില്യൻ ഡോളറാണ് ഉണ്ടായിരുന്നത്. രാജ്യം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണം വലിയ തോതിൽ സാമ്പത്തിക വളർച്ചക്ക് കാരണമായിട്ടുണ്ടെന്ന് ലോക ബാങ്ക് ഈയിടെ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.