ദോഹ: ഉപരോധത്തിന് ശേഷം ഖത്തർ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി.
ഒരു വർഷത്തിലേറെയായി കടുത്ത സാമ്പത്തിക ഉപരോധത്തിന് കീഴിലാണ് ഖത്തർ നിലവിലുള്ളതെന്നും എന്നാൽ പൂർവ സ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നുവെന്നും ബാങ്കുകളെല്ലാം പഴയ പ്രതാപം കൈവരിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ സാമ്പത്തിക വ്യവസ്ഥയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ പ്രമേയമാക്കി ഇറങ്ങിയ ‘ദി ബിസിനസ് ഇയർ മാഗസി’ന് നൽകിയ അഭിമുഖത്തിലാണ് സെൻട്രൽ ബാങ്ക് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോള സാമ്പത്തിക ധനകാര്യ മുന്നണി ഉയർത്തിയ വെല്ലുവിളികളും പുതിയ അവസരങ്ങളും ലോകത്തെ എല്ലാ സെൻട്രൽ ബാങ്കുകളെയും ഒരു പോലെ സ്വാധീനിച്ചിട്ടുണ്ടെന്നും സെൻട്രൽ ബാങ്കുകളുടെ ഭാവി മാറ്റി മറിക്കുന്നതിൽ ഇവക്ക് പങ്കുണ്ടെന്നും അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി.
ഖത്തറിെൻറ അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതിയും ആസൂത്രണവും അദ്ദേഹം ദി ബിസിനസ് ഇയർ മാഗസിന് മുന്നിൽ തുറന്നുവെച്ചു. ധനകാര്യ നയങ്ങൾക്ക് ശക്തിപകരുകയും സാമ്പത്തിക സുസ്ഥിരതയുമാണ് പ്രധാനമായും മുൻഗണന നൽകുന്നതെന്നും മേഖലയിലെ മുൻനിര സാമ്പത്തിക ഹബ്ബായി ഖത്തറിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് വർഷത്തേക്കുള്ള ധനകാര്യ പദ്ധതി ഉപരോധം ആരംഭിച്ചതിന് ശേഷമാണ് പുറത്തിറക്കിയത്. ഖ ത്തർ ദേശീയ വിഷൻ 2030മായി ചേർന്ന് സുസ്ഥിര സാമ്പത്തിക വളർച്ചയാണ് പഞ്ചവത്സര പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും ശൈഖ് സഈദ് ആൽഥാനി സൂചിപ്പിച്ചു.
2022 ലോകകപ്പിനായുള്ള ഒരുക്കങ്ങൾക്കും പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ലോക കാ യിക മാമാങ്കത്തിെൻറ വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തിക ടെക്നോളജിയുടെ ആഗോളവൽകരണവും വേഗത്തിലുള്ള ഡിജിറ്റലൈസേഷനും മറ്റും സാമ്പത്തിക ഇടപാടുകളിൽ വെല്ലുവിളിയുയർത്തുന്നുവെന്നും രാജ്യത്ത് ഫിൻടെക് ഹബ് രൂപവൽകരിക്കുന്നതിെൻറ ഭാഗമായി ഖത്തർ ഡെവലപ്മെൻറ് ബാങ്കുമായി സഹകരിച്ചുള്ള പ്രത്യേക സ്ട്രാറ്റജിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളിൽ രാജ്യത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്ക് വളരാനുള്ള അനുകൂല സാഹചര്യങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഫിഫ ലോകകപ്പ് ഇതിൽ പ്രധാന പങ്കുവഹിക്കുമെന്നും ശൈഖ് ആൽഥാനി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.