ദോഹ: ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലവിവരങ്ങൾ അറബിയിലും പ്രദർശിപ്പിക്കണമെന്ന കർശന നിർദേശവുമായി ഖത്തർ വാണിജ്യ മന്ത്രാലയം. നിയമം പാലിക്കാത്തവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ചെറുകിട വ്യാപാരസ്ഥാനപങ്ങൾ, ഓൺലൈൻ വ്യാപാരകേന്ദ്രങ്ങൾ, ഗാർഹിക വിൽപനകേന്ദ്രങ്ങൾ തുടങ്ങി ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
വില്പനക്ക് വെക്കുന്ന മുഴുവന്‍ ഉല്പന്നങ്ങളുടെയും വിലനിലവാരം അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്നത് ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008ല്‍ പുറത്തിറക്കിയ നിയമമനുസരിച്ച് നിര്‍ബന്ധമാക്കിയതാണ്. അതിനാല്‍തന്നെ നിയമം കര്‍ശനമായി പാലിക്കാന്‍ വാണിജ്യസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കൾക്ക് എളുപ്പത്തില്‍ കാണാവുന്നരീതിയില്‍ വ്യക്തതയോടെ വിലനിലവാരം പ്രദര്‍ശിപ്പിക്കണം. നിയമലംഘനം പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവും 3000 റിയാലില്‍ കുറയാത്ത പിഴയും ലഭിക്കുമെന്ന് മന്ത്രാലയം ഉണര്‍ത്തി. അറബി ഭാഷക്ക് പുറമെ സാധ്യമെങ്കില്‍ മറ്റു ഭാഷകളില്‍കൂടി വിലനിലവാരം പ്രദര്‍ശിപ്പിക്കാന്‍ താല്പര്യപ്പെടുന്നതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.