ദോഹ: സാംക്രമിക രോഗം അറിഞ്ഞിട്ടും അത് മറച്ചുവെച്ചാൽ ഖത്തറിൽ മൂന്നുവർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും. ഇതു സംബന്ധിച്ച നിയമഭേദഗതി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുറപ്പെടുവിച്ചു.
സാംക്രമിക രോഗം ഉണ്ടെന്ന് സംശയി ച്ചാലും അത് ഈ നിയമപ്രകാരം അറിയിക്കണം. അെല്ലങ്കിൽ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. ഇ ത് പ്രകാരം താൻ ചികിൽസിക്കുന്ന ഒരാൾക്ക് രോഗമുണ്ടെന്ന് അറിഞ്ഞാൽ ഡോക്ടർക്കാണ് അത് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ചുമതല.
ഒരു കുടുംബത്തിൽ രോഗിയുള്ളത് തിരിച്ചറിഞ്ഞാൽ അത് അറിയിക്കാനുള്ള ഉത്തരവാദിത്തം കുടുംബനാഥനാണ്. സ്ഥാപനത്തിൽ ആണെങ്കിൽ സ്ഥാപനമേധാവിയുമാണ് രോഗവിവരം അറിയിക്കേണ്ടത്.
യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കോ അധ്യാപകർക്കോ മറ്റ് ജീവനക്കാർക്കോ രോഗമുണ്ടെന്നത് അറിഞ്ഞാൽ അത് അറിയിക്കേണ്ട ഉത്തരവാദിത്വം യൂനിേവഴ്സിറ്റി പ്രസിഡൻറിനോ അല്ലെങ്കിൽ ഉന്നത അധികാരിക്കോ ആണ്.
തൊഴിലിടത്തിൽ ആണെങ്കിൽ സൂപ്പർൈവസർക്കുമാണ് ഉത്തരവാദിത്വം. ഒരു സ്ഥാപനം ഒരു പ്രവാസിയെ ജോലിക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഖത്തറിൽ വച്ചോ വിദേശത്ത് വേച്ചാ ഏതെങ്കിലും തരത്തിൽ സാംക്രമിക രോഗബാധിതനാവുകയാണെങ്കിൽ അത് അറിയിക്കേണ്ടത് റിക്രൂട്ട് സ്ഥാപനമായിരിക്കും.
2020 ഒമ്പതാം നമ്പർ നിയമമാണ് അമീർ പുറപ്പെടുവിച്ചിരിക്കുന്നത്. 1990ലെ 17ാം നമ്പർ നിയമത്തിലെ നാല്, 12 ആർട്ടിക്കിളിൻെറ ഭേദഗതിയായാണ് പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.