ദോഹ: നല്ല കാര്യങ്ങൾ നാട്ടുകാരോട് പറഞ്ഞ് അബ്ദുല്ല അൽ ഹമ്മാദിയും ഫ്രഞ്ച് സുഹൃത്ത് പിയറി ഡാനിയലും സൈക്കിളിൽ രാജ്യം ചുറ്റുന്നു. റോഡ് സുരക്ഷയും ആരോഗ്യകരവും കർമനിരതവുമായ ജീവിതശൈലിയും േപ്രാത്സാഹിപ്പിക്കുകയാണ് 500 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ സവാരിയിലൂടെ ഇവർ ലക്ഷ്യം വെക്കുന്നത്. വിവിധ സ്കൂളുകൾ സന്ദർശിക്കാനുള്ള പദ്ധതിയും ഇവർക്കുണ്ട്. കതാറ കൾച്ചറൽ വില്ലേജിൽ നിന്നാണ് ഹമ്മാദിയുടെയും ഡാനിയലിെൻറയും യാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചത്. കതാറയിൽ നിന്നും ദഖീറയിലേക്ക് 80 കിലോമീറ്ററാണ് കഴിഞ്ഞ ദിവസം താണ്ടിയത്. വരും ദിവസങ്ങളിൽ ദി വസേന 130 മുതൽ 160 കിലോമീറ്റർ സവാരിക്കാണ് തീരുമാനം. വെള്ളിയാഴ്ച ആസ്പയർ സോണിലാണ് സൈക്കിൾ സവാരിയുടെ ഫിനിഷിംഗ് പോയൻറ്. ഇതിനകം മൂന്ന് സ്കൂളുകൾ ഇവർ സന്ദർശിച്ച് കുട്ടികളോട് സംവദിച്ചു.
കുട്ടികളിൽ നിന്നുള്ള വളരെ മികച്ച പ്രതികരണം മുന്നോട്ടുള്ള കുതിപ്പിന് ഉൗർജമാകുമെന്നും ആരോഗ്യകരമായ ജീവിതശൈലിക്ക് പുതുതലമുറയെ സജ്ജമാക്കാനാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അൽ ഹമ്മാദി പറഞ്ഞു. 60കാരനായ ഹമ്മാദി കായിക മേഖലയിൽ ഖത്തറിലെ മികച്ച മാതൃകയാണ്. സംല സൈക്കിൾ റൈഡിലെ ഏ റ്റവും പ്രായം കൂടിയ മത്സരാർഥിയെന്ന റെക്കോർഡ് ഇദ്ദേഹത്തിനാണ്. ജപ്പാെൻറ വടക്ക് ഭാഗത്ത് നിന്നും തെക്ക് ഭാഗത്തേക്ക് സൈക്കിളിൽ സഞ്ചരിച്ച് റെക്കോർഡ് സ്ഥാപിച്ചിട്ടുമുണ്ട് അദ്ദേഹം. 27 ദിവസം കൊണ്ട് 4300 കി ലോമീറ്ററാണ് അദ്ദേഹം താണ്ടിയത്. 37കാരനായ പിയറി ഡാനിയൽ ഈ വർഷമാദ്യം ഖത്തർ കാൽനടയായി ചുറ്റിയ സാഹസികനാണ്. 477 കിലോ മീറ്ററാണ് ഖത്തറിൽ താമസക്കാരനായ ഡാനിയൽ രാജ്യം ചുറ്റാനെടുത്തത്. 2015ൽ യൂറോപ്പിൽ നടന്ന ചാരിറ്റി സൈക്ലിംഗിനിടെയാണ് ഹമ്മാദിയും ഡാനിയലും പരിചയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.