ദോഹ: ഈ വർഷത്തെ ക്രൂയിസ് സീസണിന് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രഥമ ക്രൂയിസ് കപ്പൽ ‘മെയ്ൻ ഷിഫ് 5’ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. 293 മീറ്റർ നീളവും 15 നിലകളുമുള്ള മെഗാ ക്രൂയിസ് കപ്പലിൽ 4000ത്തോളം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ദോഹ തുറമുഖത്തെത്തിയ കപ്പലിന് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ തുറമുഖ മാനേജ്മെൻറ് കമ്പനിയായ മവാനി ഖത്തർ, ആഭ്യന്തരമന്ത്രാലയത്തിലെ ഇമിേഗ്രഷൻ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ കപ്പലിനെ സ്വീകരിക്കാനായി തുറമുഖത്തെത്തിയിരുന്നു. സീസണിന് തുടക്കം കുറിക്കാൻ ടി.യു.ഐ ക്രൂയിസിെൻറ 'മെയ്ൻ ഷിഫ് 5' മെഗാ ക്രൂയിസ് കപ്പൽ തന്നെ എത്തിയതിൽ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും ദീർഘകാലമായിട്ട് ഖത്തറിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കിയ പാരമ്പര്യമാണ് ടി.യു.ഐക്കുള്ളതെന്നും ഖത്തർ ടൂറിസം അതോറിറ്റി മാർക്കറ്റിംഗ് ആൻഡ് പ്രമോഷൻ സി.ഇ.ഒ റാഷിദ് അൽ ഖുറേഷി പറഞ്ഞു. ജർമനിയിലെ മുൻനിര ക്രൂയിസ് ലൈനറുകളുമായി ബന്ധം തുടരാനും ശക്തിപ്പെടുത്താനുമാണ് പദ്ധതിയെന്നും ഖത്തർ വിനോദസഞ്ചാരമേഖലയിലെ പുരോഗതികൾ അറിയിച്ചു കൊണ്ട് ഹാംബർഗിൽ ഇത് സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സീസണിെൻറ അവസാനമായ അടുത്ത വർഷം ഏപ്രിൽ വരെ 50000 ക്രൂയിസ് യാത്രക്കാരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഓരോ സീസണിലും ക്രൂയിസ് സന്ദർശകരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 'മെയ്ൻ ഷിഫ് 5' ന് പുറമേ, ഇറ്റാലിയൻ മെഗാ ക്രൂയിസ് കപ്പലായ എം.എസ്.സി സ്പ്ലെൻഡിഡയും സീസണിൽ ഖത്തറിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.