ചുട്ടുപൊള്ളുന്ന പകലിൽ വിശ്രമിച്ച് രാവിലെയും വൈകീട്ടുമായി ജോലി തീർക്കുകയാണ് ഖത്തറിലെ തൊഴിലാളിസമൂഹം
ദോഹ: തൊഴിൽനിയമങ്ങൾ ലംഘിച്ച സംഭവങ്ങളിൽ 106 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴിൽമന്ത്രാലയം. ജൂലൈയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലാണ് തൊഴിൽനിയമ ലംഘനത്തിൻെറ പേരിൽ നൂറിേലറെ സ്ഥാനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയ കരാർ കമ്പനികകളാണ് പ്രധാനമായും കുരുക്കിലായത്.
വേനൽക്കാലത്ത് സർക്കാർ നിർദേശിച്ച തൊഴിൽസമയങ്ങൾ ലംഘിക്കുകയും തൊഴിലാളികൾക്ക് വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാത്തതിൻെറയും പേരിലാണ് ഇവർ കുറ്റക്കാരായത്. മൂന്നു ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചശേഷം ജോലി തുടരാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. വേണ്ട മുൻകരുതലുകളില്ലാത്തതിൻെറ പേരിൽ ജൂണിൽ 232 കമ്പനികൾക്കെതിരെ ശിക്ഷാമാർഗങ്ങൾ സ്വീകരിച്ചിരുന്നു.
നിലവിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 15വരെ വേനൽക്കാലത്ത് പകൽ 10നും 3.30നുമിടയിൽ തുറസ്സായ സ്ഥലങ്ങൾ, വർക് സൈറ്റുകൾ എന്നിവിടങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുത് എന്നാണ് ചട്ടം. ഇതിനു പുറമെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും നിർദേശമുണ്ട്. തൊഴിലാളികളുടെ ജോലിസമയങ്ങൾ രേഖപ്പെടുത്തിയ പട്ടിക ലേബർ ഇൻസ്പെക്ടർക്ക് പരിശോധനാവേളയിൽ കാണാൻ കൂടി കഴിയുന്നവിധത്തിൽ സൈറ്റുകളിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയത്തിൻെറ നിർദേശമുണ്ട്.
സൈറ്റുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കുക, വിശ്രമിക്കാനുള്ള സ്ഥലം, കനത്ത ചൂടിൽനിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങളും സംവിധാനങ്ങളും ഒരുക്കുക തുടങ്ങിയ ചുമതലകളും കരാർ കമ്പനികൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.