ദോഹ: ആരോഗ്യപരിചരണ രംഗത്ത് ജീവനക്കാർ പാലിക്കേണ്ട ശുചിത്വത്തിെൻറ പ്രാധാന്യം ഉയ ർത്തിക്കാട്ടിക്കൊണ്ട് ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ നസീം അൽ റബീഹ് ലോക ഹാൻഡ് ഹൈജീൻ ദിനം 2019 ആചരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മന്ത്രാലയ പ്രതിനിധി ദൗഹ അമ്മാർ ഹംദാനി നിർവഹിച്ചു. ആരോഗ്യ പരിചരണ രംഗത്ത് ശുചിത്വത്തിെൻറ പ്രാധാന്യം വളരെ വലുതാണെന്നും ഹാൻഡ് ഹൈജീനുമായി ബന്ധപ്പെട്ട സാധാരണ നടപടികൾ, ടെക്നിക്കുകൾ, ഹാൻഡ് ഹൈജീൻ ഘട്ടങ്ങൾ, േക്രാസ് ഇൻഫെക്ഷൻ തുടങ്ങിയവ സംബന്ധിച്ചും ദൗഹ ഹംദാനി വിശദീകരിച്ചു. നസീം അൽ റബീഹ് ജനറൽ മാനേജർ ബാബൂ ഷാനവാസ് സ്വാഗതം പറഞ്ഞു. പേഷ്യൻറ് കെയർ സേഫ്റ്റി പ്രാക്ടിസ് സംബന്ധിച്ച് മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് കാസിം ഹരീദ് വിശദീകരിച്ചു. ക്വാളിറ്റി ഓഡിറ്റ് റിപ്പോർട്ട് അവതരണവും അദ്ദേഹം നിർവഹിച്ചു.
ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള ഡോ. നഹ്ല ഷറഫ് എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. റേഡിയോ ഒലീവ് മാനേജങ് ഡയറക്ടർമാരായ അമീർ അലി, കൃഷ്ണ കുമാർ എന്നിവർ പെങ്കടുത്തു. രോഗപരിചരണ മേഖലയിലെ ശുചിത്വത്തിെൻറ പ്രത്യേകിച്ചും ഹാൻഡ് ഹൈജിെൻറ പ്രാധാന്യം സംബന്ധിച്ച് ഇരുവരും ഈന്നിപ്പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കുമായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചിരുന്നു. എം ഇ എസ് ഇന്ത്യൻ സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, ൈബ്രറ്റ് ഫ്യൂച്ചർ ഇൻറർനാഷണൽ സ്കൂൾ എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. ജീവനക്കാരിൽ പീഡിയാട്രിഷ്യൻ ഡോ. സുംപത് സുന്ദർ ഒന്നാം സ്ഥാനവും നിഷ ജേക്കബ്, ശ്യാമിലി മെറിൻ എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.