ദോഹ: സിറിയന്‍ ജനതക്ക് അടിയന്തരമായി 50 മില്യണ്‍ ഡോളറിെൻറ സഹായം ലഭ്യമാക്കാന്‍ അ മീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നിര്‍ദേശം നല്കി. ഖത്തര്‍ ചാരിറ്റിയുടെ മേല്‍നോട്ടത്തി ലായിരിക്കും സഹായം ലഭ്യമാക്കുക. തുര്‍ക്കി, ലബനാന്, ജോർദാന്‍ എന്നിവിടങ്ങളിലെ സിറിയന ് അഭയാര്‍ഥികള്‍ക്കും സിറിയയില്‍ തദ്ദേശീയമായി പുനരധിവസിപ്പിക്കപ്പെട്ടവര്ക്കു ം പ്രയോജനം ലഭിക്കും. സിറിയയില്‍ കഴിയുന്നവര്‍ക്കായാണ് ഗ്രാൻറിലെ 20 മില്യണ്‍ ഡോളര്‍ ചെല വഴിക്കുക.
ജോർദാന്‍, തുര്‍ക്കി, ലബനാന് രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്കായി പത്തു മില്യണ്‍ ഡോളര്‍ വീതം ചെലവഴിക്കും. ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അനുവദിച്ച പത്തു മില്യണ്‍ ഡോളറില്‍ അഞ്ചു മില്യണ്‍ ഡോളര്‍ അര്‍സലിലെ റിലീഫ് ക്യാമ്പയിനായി നീക്കിവെക്കും. അതിശൈത്യം, കുടിയൊഴിപ്പിക്കല്‍ എന്നിവയെത്തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ടും പ്രതിസന്ധിയും നേരിടുന്ന ജനങ്ങളുടെ പ്രയാസം കുറക്കുകയാണ് ലക്ഷ്യം. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെൻറ് മുഖേന അടിയന്തര കാരുണ്യ സഹായ പാക്കേജ് നടപ്പാക്കുന്നുണ്ട്.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെൻറ് പങ്കാളികളായ വൈറ്റ് ഹെല്മെറ്റ്സുമായി ബന്ധപ്പെട്ട യുഎന്‍ ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ച് മാനുഷിക കാരുണ്യ പദ്ധതികള്‍ നടപ്പാക്കും.
ശൈത്യത്തിെൻറ ദുരിതം കുറക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ചും വികസന പദ്ധതികള്‍ നടപ്പാക്കും. ലബനാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസിെൻറ (ആര്‍എസിഎ) മേല്‍നോട്ടത്തില്‍ ഖത്തര്‍ ചാരിറ്റി അര്‍സല്‍ റിലീഫ് ക്യാമ്പയിന് തുടക്കംകുറിച്ചിരുന്നു.
ഇതുവരെയായി ഖത്തര്‍ ടിവിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പയിനില്‍ 214 മില്യണ്‍ റിയാല്‍ സമാഹരിക്കാനായി. കാരുണ്യമനസ്കരായ വ്യക്തികളും വ്യവസായ സ്ഥാപനങ്ങളും സിറിയന്‍ ജനതയെ സഹായിക്കുന്നതിനായി സംഭാവന നല്കി. അര്‍സല്‍ റിലീഫ് ക്യാമ്പയിനിലേക്ക് ഈദ് ചാരിറ്റി മാത്രം 15ലക്ഷം റിയാല്‍ ഖത്തര്‍ ചാരിറ്റിക്ക് സംഭാവന നല്കി. അല്‍ഹയാത് മെഡിക്കല്‍ സെൻറര്‍ പത്തുലക്ഷം റിയാല്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.