ദോഹ: ബലിപെരുന്നാളിെൻറ ഭാഗമായി ചെമ്മരിയാടുകളുടെ വിൽപന ചൊവ്വാഴ്ച ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം. പ്രാദേശിക ഫാമുകളിൽ വളർത്തിയ ആടുകളെയാണ് പെരുന്നാൾ വിപണി ലക്ഷ്യമിട്ട് സബ്സിഡി നിരക്കിൽ വിൽപനക്കായി ഒരുക്കുന്നത്.
വിൽപന ജൂൈല 23 വരെ തുടരുമെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഖത്തർ പൗരന്മാർക്കുവേണ്ടിയാണ് ഈ വിൽപന. വിപണി വില കൂടി കണക്കാക്കിയാവും വിലനിശ്ചയം. പ്രാദേശിക ഫാമുകളിൽനിന്നുള്ള 35 കിലോയിലും അതിന് മുകളിലുമുള്ള ആടുകൾക്ക് ആയിരം റിയാലാണ് ഡിസ്കൗണ്ട് തുക.
45 കിലോക്കു മുകളിലുള്ള സിറിയൻ ആടുകൾക്ക് 950 റിയാലാണ് വില. വിദാം ഫുഡ് കമ്പനിയുടെ കേന്ദ്രങ്ങൾ വഴിയാവും വിൽപന. 12,500 അറബ് ചെമ്മിയാടുകളെയാണ് കമ്പനി വിൽപനെക്കത്തിച്ചത്.
അൽവക്റ, അൽ ഷമാൽ, അൽ കോർ, അൽ മസ്റൗവ, അൽ ഷീഹാനിയ എന്നീ കേന്ദ്രങ്ങൾ വഴിയാണ് വിൽപനയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.