ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ഈദുൽ ഫിത്വ്ർ പ്രാർഥനക്ക് ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് പള്ളിയിൽ ഇത്തവണ 40 പേർ മാത്രമേ പങ്കെടുക്കൂവെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളിയിലെ ഇമാം, മുഅദ്ദിൻ, പള്ളി പരിപാലന ജീവനക്കാർ എന്നിവരാകും പങ്കെടുക്കുക. മറ്റ് പള്ളികൾ അടച്ചിടുന്നത് തുടരും. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പള്ളികളിലെ ജുമുഅ, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരങ്ങൾ എന്നിവ റദ്ദാക്കിയത് തുടരും.
സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെയും ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നത് വരെയും ഇത് തുടരും. ചെറിയ പെരുന്നാൾ നമസ്കാരങ്ങൾക്കും ഈ നിർദേശം ബാധകമാണ്. ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് പള്ളിയിലെ ജുമുഅ, പെരുന്നാൾ നമസ്കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ ചാനൽ, റേഡിയോ എന്നിവ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. പകർച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതോടെ പള്ളികൾ പ്രാർഥനക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.