ദോഹ: ഖത്തറിനും മാലദ്വീപിനുമിടയിലുള്ള ജനപ്രിയ ട്രാവൽ ബബിൾ ഹോളിഡേസ് പാക്കേജുകൾ വിജയകരമായി സമാപിച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ മടങ്ങിയെത്തിയ ട്രാവൽ ബബിൾ ഹോളിഡേസ് പാക്കേിലെ അവസാന യാത്രക്കാർക്ക് ഖത്തർ എയർവേസ് ജീവനക്കാർക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
എല്ലാ യാത്രക്കാർക്കും പ്രത്യേക സമ്മാനപ്പൊതികളും അധികൃതർ നൽകിയിരുന്നു. കൂടാതെ, അടുത്ത ഹോളിഡേസ് യാത്രയിൽ ഉപയോഗിക്കാൻ കഴിയുന്ന സ്പെഷൽ ഓഫർ കോഡും നൽകി. തെരഞ്ഞെടുത്ത ഭാഗ്യവാന് 5000 റിയാൽ മൂല്യമുള്ള വൗച്ചറാണ് സമ്മാനമായി ലഭിച്ചത്.കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും സ്വദേശികൾക്കും താമസക്കാരായ വിദേശികൾക്കും യാത്ര ചെയ്യുന്നതിനുള്ള സുവർണാവസരമാണ് ഖത്തർ എയർവേസ് ഹോളിഡേസ് ഒരുക്കിയത്.
സ്വദേശികൾക്കും പ്രവാസികൾക്കും അവധിക്കാലം ആഘോഷിക്കുന്നതിന് ഖത്തർ എയർവേസ് പുറത്തിറക്കിയ കോവിഡ് കാല പാക്കേജാണ് ട്രാവൽ ബബിൾ ഹോളിഡേസ്. ക്വാറൻറീനോ ഐസലേഷനോ റീഎൻട്രി പെർമിറ്റോ ഇല്ലാതെ മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് തിരിച്ചുവരാനുള്ള സൗകര്യമാണ് ട്രാവൽ ബബിൾ ഹോളിഡേസ് നൽകുന്നത്. ഖത്തർ പുറത്തിറക്കുന്ന കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മാലദ്വീപുകൾ ഉൾപ്പെട്ടതിന് പിന്നാലെയാണ് ഖത്തർ എയർവേസ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.
ഖത്തറിൽനിന്നും മാലദ്വീപിലേക്കും തിരിച്ച് ഖത്തറിലേക്കുമുള്ള വിമാന ടിക്കറ്റ്, താമസം, എയർപോർട്ടിൽനിന്ന് ഹോട്ടലിലേക്കും തിരിച്ച് എയർപോർട്ടിലേക്കുമുള്ള യാത്ര, നികുതികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്. കുറഞ്ഞ കാലയളവിലേക്കുവേണ്ടി മാത്രമുണ്ടായിരുന്ന പാക്കേജ് ഏറെ ജനപ്രിയമായതിനെ തുടർന്ന് രണ്ടു തവണയാണ് ദീർഘിപ്പിച്ചത്. 2020 നവംബറിൽ ആരംഭിച്ചതിനു ശേഷം 70തിലധികം വിമാനങ്ങളാണ് ദോഹ-മാലദ്വീപ് സെക്ടറിൽ പറന്നത്. എക്സപ്ഷണൽ എൻട്രി പെർമിറ്റ്, ക്വാറൻറീൻ, സെൽഫ്-ഐെസാലേഷൻ എന്നീ നിയന്ത്രണങ്ങളില്ലാതെ 3000ത്തിലധികം യാത്രക്കാരാണ് അവധിക്കാലം ആസ്വദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.