ദോഹ: രാജ്യത്ത് റെസ്റ്ററൻറുകളിൽനിന്നും കഫേകളിൽനിന്നും പാഴ്സൽ കൊടുക്കുന്നത് നിരോധിച്ചു. ഇനി മുതൽ വീടു കളിലേക്ക് ഓർഡർ പ്രകാരം ഭക്ഷണം എത്തിച്ചുകൊടുക്കാൻ മാത്രമേ പാടുള്ളൂ. കടകളുടെ പുറത്തുവച്ചും ആളുകൾ ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു.
വീടുകളിലേക്ക് ഡെലിവറി മാത്രമേ അനുവദിക്കൂ. നിലവിൽ റെസ്റ്ററൻറുകളിലും ചെറിയ കടകളിലും അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. എന്നാൽ ചിലയിടങ്ങളിൽ കടകൾക്ക് പുറത്തുനിന്ന് ആളുകൾ ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കാണാം. ഇത് ആൾക്കൂട്ടമുണ്ടാവാൻ ഇടയാക്കുന്നുണ്ട്.
ഇതിനാലാണ് ഇനി മുതൽ വീടുകളിലേക്ക് ഭക്ഷണം എത്തിച്ചുകൊടുക്കൽ മാത്രമേ അനുവദിക്കൂ എന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.