ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ചാമ്പ്യൻമാരായ വാഴക്കാട് പഞ്ചായത്ത് ട്രോഫിയുമായി

ചാലിയാർ സ്പോർട്സ് ഫെസ്റ്റ്: വാഴക്കാട് പഞ്ചായത്ത് ചാമ്പ്യൻമാർ

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ചാലിയാർ ദോഹയുടെ ചാലിയാർ സ്പോർട്സ് ഫെസ്റ്റിെൻറ ഏഴാമത് എഡിഷൻ സമാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അഞ്ചു ഘട്ടങ്ങളിലായി മൂന്ന് മാസത്തോളം നീണ്ട ഫെസ്റ്റ് സമാപിച്ചപ്പോൾ വാഴക്കാട് പഞ്ചായത്ത് ഓവറോൾ ജേതാക്കളായി.

കൊടിയത്തൂർ രണ്ടാം സ്ഥാനവും ഫറോക്ക് ഓവറോൾ മൂന്നാം സ്ഥാനവും നേടി. കടലുണ്ടി ചെറുവണ്ണൂർ നല്ലളം നാലും ബേപ്പൂർ അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫുട്‍ബാൾ, ക്രിക്കറ്റ്, ഷട്ട്ൽ ബാഡ്മിൻറൺ, നീന്തൽ, സ്ത്രീകൾക്കും കുട്ടികൾക്കുമായി ബാസ്കറ്റ് ബാൾ, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഷറഫ് പി. ഹമീദ്, ബാലൻ മാണഞ്ചേരി, ഇ.പി. അബ്ദുറഹിമാൻ, ഷൗക്കത്തലി താജ്, സിദ്ദീഖ് പുറായിൽ, വി.സി. മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്, ബഷീർ കുനിയിൽ, നൗഫൽ കട്ടയാട്ട്, മുനീറ ബഷീർ എന്നിവർ മത്സരങ്ങളിൽ അതിഥികളായി സംബന്ധിച്ചു. പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറോക്ക് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വാഗതവും ട്രഷറർ കേശവദാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.

രതീഷ് കക്കോവ്, ഇല്യാസ് ചെറുവണ്ണൂർ, ജാബിർ ബേപ്പൂർ, സി.ടി. സിദ്ദീഖ്, ലയിസ് കുനിയിൽ, അജ്മൽ അരീക്കോട്, ഹസീബ് ആക്കോട്, ഷഹാന ഇല്യാസ്, ശാലീന രാജേഷ്, രഘുനാഥ് ഫറോക്ക്, ഡോ. ഷഫീഖ് താപ്പി, സാബിക്ക് എടവണ്ണ, അബി ചുങ്കത്തറ, സാബിക്ക് ഫറോക്ക്, ആസിഫ് കക്കോവ് എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.