ധൈര്യമായി കുടിക്കാം, കുപ്പിവെള്ളം ശുദ്ധം

ദോഹ: രാജ്യത്തെ കുപ്പിവെള്ളം ശുദ്ധമാണെന്നും ജി സി സി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതാണെന്നും   ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കുപ്പിവെള്ളത്തിെൻറ സുരക്ഷ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾ സംബന്ധിച്ച്  പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

സാമൂഹികമാധ്യമങ്ങൾ വഴിയുള്ള ഇത്തരം കിംവദന്തികൾ തെറ്റിദ്ധരി പ്പിക്കുന്നവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളത്തിലെ സോഡിയം ആധാരമാക്കിയാണ് മികച്ച കുടിവെള്ളം എന്ന റാങ്കിംഗ് നിർണയിക്കുന്നതെന്നും  എന്നാൽ ജലത്തിലെ സോഡിയത്തിെൻറ സാന്നിദ്ധ്യം ആരോഗ്യത്തിനെ ബാധിക്കുകയില്ലെന്ന് ലോകാരോഗ്യ   സംഘടന വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഖത്തറിലെ ബോട്ടിൽ കുടിവെള്ളമെന്നും ഇതിന് വിരുദ്ധമായ കുപ്പിവെള്ളങ്ങളുടെ വിതരണം ഒരിക്കലും അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം ആരും വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - botlle wate-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.