ദോഹ: ഇന്ത്യൻ ഫുട്ബോളിന് മികച്ച ഭാവി പ്രദാനം ചെയ്യുന്നതിന് യുവാക്കളെ സജ്ജമാക്കുന്നതിെൻറ ഭാഗമായുള്ള ഡെൽഹി ഡൈനാമോസിെൻറ യൂത്ത് ഡെവലപ്മെൻറ് േപ്രാഗ്രാമിന് ആസ്പയർ സോണിെൻറ കൈതാങ്ങ്. ക്ലബിെൻറ യൂത്ത് ഡെവലപ്മെൻറ് േപ്രാഗ്രാമിൽ അംഗമാകുന്നതിന് ഡൽഹിക്കകത്ത് നിന്നും പുറത്തുനിന്നുമായി 1200ലധികം കുട്ടികളാണ് ട്രയൽസിൽ പങ്കെടുക്കാനായി എത്തിയത്.
ഇന്ത്യയിലെ ഏറ്റവും മികച്ച യൂത്ത് ഡെവലപ്മെൻറ് േപ്രാഗ്രാമായാണ് ഡൽഹി ഡൈനാമോസ് ക്ലബിെൻറ പദ്ധതി അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഡെൽഹി ഡൈനാമോസും ആസ്പയർ അക്കാദമിയും തമ്മിൽ ഒപ്പുവെച്ച സാങ്കേതിക സഹകരണ കരാറിെൻറ അടിസ്ഥാനത്തിലാണ് ക്ലബിെൻറ യൂത്ത് ഡെവലപ്മെൻറ് േപ്രാഗ്രാമിന് ആസ്പയർ പിന്തുണ നൽകിയിരിക്കുന്നത്.
കോച്ചിംഗ്,ൈട്രനിംഗ്, സ്കൗട്ടിംഗ്, സ്പോർട്സ് സയൻസ് തുടങ്ങിയ മേഖലകളിലെല്ലാം ആസ്പയർ സോണിെൻറ സഹകരണവും സഹായവും പരിചയസമ്പത്തും ഡെൽഹി ഡൈനാമോസിന് തുണയാകും. ഏറ്റവും മികച്ച കുട്ടികൾക്ക് ക്ലബിെൻറ സീനിയർ തലത്തിൽ കളിക്കാനുള്ള അവസരമൊരുക്കുകയെന്നതാണ് ഡൈനാമോസിെൻറ യൂത്ത് ഡെവലപ്മെൻറ് േപ്രാഗ്രാമിെൻറ ലക്ഷ്യം. വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ട്രയൽസിൽ യൂത്ത് മാനേജറായി ആസ്പയർ അക്കാദമിയിൽ നിന്നുള്ള ഫ്രാൻ പെരസാണ് പങ്കെടുത്തത്.
ഫുട്ബോളിെൻറ കാര്യത്തിൽ വളർന്നു വരുന്ന ഒരുശക്തിയാണ് ഇന്ത്യ. ഡൽഹി ഡൈനാമോസുമായുള്ള സഹകരണത്തിലൂടെ പ്രായോഗികമായും സാങ്കേതികമായും ക്ലബിെൻറ വികസന പ്രക്രിയകൾക്ക് സഹകരണം ഉറപ്പുവരുത്താൻ കരാർ പ്രകാരം ആസ്പയർ അക്കാദമി ശ്രമിക്കുമെന്നും അക്കാദമിയിലെ ഫുട്ബോൾ ഓപറേഷൻ മാനേജർ സ്റ്റീഫൻ ഹിൽഡബ്രാൻഡ് പറഞ്ഞു. ഡെൽഹി ഡൈനാമോസും ആസ്പയർ അക്കാമദിയും തമ്മിലുള്ള സാങ്കേതിക കരാറിെൻറ ഭാഗമായി കഴിഞ്ഞ വർഷം ടീം ഡെൽഹി ഡൈനാമോസ് 20 ദിവസത്തോളം അക്കാദമിയിൽ പരിശീലനം നടത്തിയിരുന്നു. പരിശീലനം കാണാൻ ബാഴ്സലോണയുടെ മുൻ താരവും ലോകചാമ്പ്യനുമായ സാവി ഹെർണാണ്ടസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.