ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തർകാഷ് കപ്പലിൽ ഓക്സിജൻ നിറച്ച ക്രയോജനിക് ടാങ്കറുകൾ കയറ്റുന്നു

40 മെട്രിക് ടൺ ഓക്സിജൻ കൂടി ഇന്ത്യയിലേക്ക് അയച്ചു

ദോഹ: കോവിഡിൻെറ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്കായി ഖത്തറിൽനിന്ന് 40 മെട്രിക് ടൺ ഓക്സിജൻ കൂടി അയച്ചു. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തർകാഷ് കപ്പലിലാണ് ചരക്ക് െകാണ്ടുപോയത്. രണ്ട് ക്രയോജനിക് ടാങ്കറുകളിലായാണ് ഓക്സിജൻ നിറച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക് ടൺഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഓക്സിജൻ എത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും എംബസി അറിയിച്ചു. ഇന്ത്യക്കായി കോവിഡ് സഹായം എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യക്ക് ഖത്തറിൽ നിന്നുള്ള കോവിഡ് സഹായം തുടരുകയാണ്. ആകെ 1200 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്കെത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചിട്ടുണ്ട്.

െഎ.എൻ.എസ് ത്രികാന്ത് കപ്പലിൽ കഴിഞ്ഞ ബുധനാഴ്ച 40 മെട്രിക് ടൺ ഓക്സിജൻ കൊണ്ടുപോയിരുന്നു. വിവിധ മെഡിക്കൽ വസ്തുക്കളടക്കമുള്ള സഹായവുമായി ഖത്തരി അമീരി ഫോഴ്സ് വിമാനം മേയ് 14ന് ഡൽഹിയിൽ എത്തിയിരുന്നു. 40 മെട്രിക് ടൺ ഓക്സിജൻ ഖത്തറിന്‍റെയും ദോഹയിലെ ഫ്രഞ്ച് എംബസിയുടെയും നേതൃത്വത്തിലും അയച്ചുകഴിഞ്ഞു. മറ്റൊരു കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജനും അയച്ചിരുന്നു. മൂന്ന് വിമാനങ്ങളിൽ 300 ടൺ സഹായവസ്തുക്കൾ ഖത്തർ എയർവേസും സൗജന്യമായി എത്തിച്ചിരുന്നു. മേയ് രണ്ടിന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ െഎ.എൻ.എസ്കൊല്‍ക്കത്തയും പോയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.