ഖത്തർ: നാട്ടിൽ നിര്യാതനായ അബ്ദുല്ല ഹസൻ ഖത്തറിലെ ആദ്യകാല മലയാളി പ്രവാസികൾക്ക് ദിശാബോധം നൽകുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച നേതാവായിരുന്നു. ജാതിമതഭേദമന്യേ മുഴുവൻ പ്രവാസികളുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവരുടെ പ്രശ്നങ്ങൾ ഇവിടെ ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തിയ വ്യക്തിത്വം. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷെൻറ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച അബ്ദുല്ല ഹസൻ മൂന്നു തവണ അസോസിയേെൻറ പ്രസിഡൻറ് ചുമതല വഹിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിെൻറ ഖത്തർ ബ്യൂറോ ചീഫായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 1975-76ലാണ് ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ ഉപരിപഠനത്തിനായാണ് എത്തുന്നത്. 2001 വരെ ദോഹ മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥനായി. ഖത്തറിലെ ജീവിതകാലത്ത് സ്വദേശികളുമായി വിപുലമായ ബന്ധമാണ് അദ്ദേഹം സ്ഥാപിച്ചെടുത്തത്. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഖത്തർ അധികാരികളിൽ എത്തുക്കുന്നതിനും പരിഹാരം കാണുന്നതിനും ഇൗ ബന്ധം ഏറെ സഹായകമായിരുന്നുവെന്ന് പിൽക്കാലത്ത് അദ്ദേഹം തന്നെ അനുസ്മരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇസ്ലാമിക സംരംഭങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നതിനും അബ്ദുല്ല ഹസൻ കെട്ടിപ്പടുത്ത ബന്ധങ്ങൾ കാരണമായി.
ദോഹയിലെ വിവിധ പ്രദേശങ്ങൾക്കു പുറമെ ദീവാൻ അമീരിക്കു സമീപമുള്ള വലിയ പള്ളിയിൽ വർഷങ്ങളോളം അദ്ദേഹം വെളിയാഴ്ച പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷനെ ഖത്തറിലെ പ്രവാസി സംഘടനകളിൽ മുൻനിരയിലെത്തിക്കാൻ അദ്ദേഹത്തിനും ആ കാലത്തു കൂടെയുണ്ടായിരുന്ന ടീമിനും സാധിച്ചത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കുറ്റ്യാടി ഇസ്ലാമിയ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1959-1967ൽ ശാന്തപുരം ഇസ്ലാമിയ കോളജിൽ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. തുടർന്ന് ആലപ്പുഴ ഭാഗത്ത് അധ്യാപകനും പ്രസ്ഥാനത്തിെൻറ മുഴുസമയ പ്രവർത്തകനുമായി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള കൂടിയാലോചന സമിതി അംഗമായും പ്രവർത്തിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാമിക ദർശനം എന്ന ഗ്രന്ഥത്തിെൻറ അസിസ്റ്റൻറ് എഡിറ്റർ, ശാന്തപുരം ദഅവാ കോളജ് പ്രിൻസിപ്പൽ, റിസർച് സെൻറർ ഡയറക്ടർ, ഐ.പി.എച്ച്. ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇസ്ലാമിക വിജ്ഞാനകോശം നിർമാണ സമിതി, ശാന്തപുരം അൽജാമിഅ അലുമ്നി അസോസിയേഷൻ നിർവാഹക സമിതി, ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി എന്നിവയിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.