ദോഹ: രാജ്യത്ത് ഈ വര്‍ഷം തുടങ്ങിയശേഷമുള്ള ആദ്യ ചന്ദ്രഗ്രഹണം ശനിയാഴ്ച നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭൂമിയുടെ ഭ്രമണ പഥത്തിനു പുറത്തു കൂടി സഞ്ചരിക്കുന്ന ചന്ദ്രനില്‍ സൂര്യപ്രകാശത്തില്‍ നിന്നുമുള്ള ഭൂമിയുടെ നിഴല്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം എന്ന് പേരിട്ട പ്രതിഭാസം ഉണ്ടാകുക. എന്നാല്‍ ശനിയാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വാനനിരീക്ഷകന്‍ ബഷീര്‍ മര്‍സൂഖ് പറയുന്നത് ചന്ദ്രന്‍ പൂര്‍ണ്ണമായും നിഴല്‍ പതിച്ച് ഇരുണ്ടതാകില്ല എന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. അര്‍ധരാത്രിക്കു ശേഷം 1.34ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം പുലര്‍ച്ചെ 5.53നാണ് അവസാനിക്കും. നാലു മണിക്കൂറും ഒമ്പതു മിനുട്ടുമാണ് ചന്ദ്രഗ്രഹണം നീണ്ട് നില്‍ക്കുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18നാണ് ഇതിനു മുമ്പ് ചന്ദ്രഗ്രഹണം രാജ്യത്ത് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.