വെള്ളച്ചാട്ടത്തിന് മുകളിൽ കുടുങ്ങിയവരെ രക്ഷിച്ചു

സലാല: താഖ വിലായത്തിലെ വാദി ദർബാത്ത് വെള്ളച്ചാട്ടത്തിന് മുകളിൽ കുടുങ്ങിയ രണ്ടു സ്വദേശികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകൾക്ക് മുകളിൽ കയറിയവർക്ക് തിരിച്ചിറങ്ങാൻ സാധിക്കാതെ വരുകയായിരുന്നു. പാറക്കെട്ടുകൾക്ക് മുകളിൽ കയറിയ സിവിൽ ഡിഫൻസ് വാട്ടർ റെസ്ക്യൂ ടീമംഗങ്ങൾ ഒാരോരുത്തരെയായി താഴെയെത്തിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. അപകടകരമായ പ്രദേശങ്ങളിൽ സാഹസിക പ്രവർത്തനങ്ങൾക്ക് മുതിരരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. സ്വയം ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കണം. രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഉയരം കൂടിയ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകളിലായിരുന്നു യുവാക്കളുടെ സാഹസിക പ്രവർത്തിയെന്നാണ് സൂചന. 
 

Tags:    
News Summary - water fall=oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.