സലാല: സാംസ്കാരിക പ്രവർത്തകനും ജനസേവകനും ഐ.എസ്.സി മലയാള വിഭാഗം കൺവീനറുമായിരുന്ന ആർ.എം. ഉണ്ണിത്താൻ സലാലയിൽനിന്ന് മടങ്ങി. മൂന്ന് ഘട്ടങ്ങളിലായി ദീർഘകാലം ഐ.എസ്.സി മലയാള വിഭാഗം കൺവീനറായിരുന്നു. മാവേലിക്കര പുത്തൻമടം പടിഞ്ഞാറെ കോട്ടയിൽ ഉണ്ണിത്താൻ 1984 ലാണ് പ്രവാസമാരംഭിക്കുന്നത്. ബഹ്റൈനിലായിരുന്നു ആദ്യം. അവിടെ 14 മാസം ജോലി. 1985ൽ മസ്കത്തിലെത്തി. ഷൻഫരി ട്രേഡിങ്ങിലായിരുന്നു അഞ്ചു വർഷം.
1990ലാണ് ഇതേ കമ്പനിയുടെ മാനേജരായി സലാലയിലെത്തുന്നത്. 2004വരെ ഇതേ കമ്പനിയിലായിരുന്നു. അത് കഴിഞ്ഞ് സ്വന്തമായി കോൺട്രാക്ടിങ് കമ്പനി ആരംഭിച്ചു. ദുകം പോർട്ടിന്റെ വർക്കുമായി ബന്ധപ്പെട്ട് കുറെക്കാലം അവിടെ. ദീർഘകാലം കൈരളി സലാലയുടെ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
2001ലാണ് മലയാള വിഭാഗം കൾചറൽ സെക്രട്ടറിയാകുന്നത്. പിന്നീട് 2003,2011,2017 കാലയളവിൽ മലയാള വിഭാഗം കൺവീനറായിരുന്നു. മലയാള വിഭാഗത്തെ ജനകീയവത്കരിക്കുന്നതിലും സിനിമ സാഹിത്യ മേഖലയിലെ പ്രമുഖരെ കൊണ്ട് വരുന്നതിലും പ്രവർത്തിച്ചയാളാണ്. മനുഷ്യൻ സാമൂഹ്യ ജീവിയായിരിക്കണമെന്നും കരുണയും സ്നേഹവും ആർദ്രതയും സഹ ജീവികൾക്ക് പകർന്നു നൽകാൻ കഴിയണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഇദ്ദേഹത്തിന്റെ കുടുംബവും സലാലയിലുണ്ടായിരുന്നു. ഭാര്യ: ബീന, മകൻ: വൈശാഖ് യു.എസിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ വരുൺ ബംഗളൂരുവിലാണ് ജോലി. തന്റെ കമ്പനിയുടെ പ്രവർത്തനം തൽകാലത്തേക്ക് അവസാനിപ്പിച്ചാണ് ഇദ്ദേഹം മടങ്ങിയത്. സലാല, ജീവിതത്തിന്റെ ഭാഗമാണെന്നും അതിനാൽ ഇടക്ക് ഇവിടെ വരാതിരിക്കാനാകില്ലെന്നും ആർ.എം. ഉണ്ണിത്താൻ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.