ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അധികൃതർ
പരിശോധന നടത്തുന്നു
മസ്കത്ത്: അനധികൃത തപാൽ, ഡെലിവറി സേവനങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ നടപടിയുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ). ടി.ആർ.എ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്തിയത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. രാജകീയ ഉത്തരവ് നമ്പർ 71/2012 പുറപ്പെടുവിച്ച വ്യവസ്ഥയിലെ തപാൽ സേവന നിയന്ത്രണ നിയമങ്ങൾ പാലിക്കാതെയായിരുന്നു കമ്പനികൾ പ്രവർത്തിച്ചിരുന്നത്.
തപാൽ, ഡെലിവറി സേവനങ്ങൾക്കായി ലൈസൻസുള്ള കമ്പനികളെ മാത്രം ജനങ്ങൾ സമീപിക്കണമെന്ന് ടി.ആർ.എ ആവശ്യപ്പെട്ടു. https://tra.gov.om/GeneratedPage.jsp?menu=38 എന്ന ലിങ്ക് സന്ദർശിച്ചാൽ തപാൽ സേവനങ്ങൾക്ക് ലൈസൻസുള്ള കമ്പനികളുടെ പേരുവിവരങ്ങൾ കിട്ടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.