മസ്കത്ത്: ബലിപെരുന്നാൾ അവധിക്കാലത്ത് രാജ്യത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വൻ തിരക്ക്. ആഗസ്റ്റ് 17 മുതൽ 24 വരെ 1.10 ലക്ഷം പേരാണ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി എത്തിയത്. ജബൽ അഖ്ദറിെൻറ സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിക്കാൻ എത്തിയത് 16,096 പേരാണ്. ജബൽ അഖ്ദറിെൻറ പ്രവേശന കവാടത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിരുന്നതായി ദാഖിലിയ ഗവർണറേറ്റിലെ ടൂറിസം അസി. ഡയറക്ടർ അസ്ഹർ ബിൻ ഖൽഫാൻ അൽ തൂബി പറഞ്ഞു. വിവിധ പഴവർഗങ്ങളുടെ ചെടി നടുന്ന സീസണിലാണ് ബലിപെരുന്നാൾ അവധി വന്നെത്തിയത് എന്നതും സഞ്ചാരികൾക്ക് ഗുണകരമായി.
വാദി ബനീ ഖാലിദിൽ ആഗസ്റ്റ് 19 മുതൽ 25 വരെ എത്തിയത് 10,590 പേരാണ്. ഇതിൽ വിദേശികളാണ് കൂടുതലും. 7682 ഏഷ്യക്കാർ എത്തിയപ്പോൾ ഒമാനികളുടെ എണ്ണം 2284 മാത്രമാണ്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വാദി ബനീ ഖാലിദ് ഉൾക്കൊള്ളുന്ന വടക്കൻ ശർഖിയയിൽ ടൂറിസം മന്ത്രാലയം വിവിധ പരിപാടികൾ നടത്തിയതായി ഗവർണറേറ്റ് ഡയറക്ടർ തലാൽ ബിൻ ഖൽഫാൻ അൽ ഷുെഎബി പറഞ്ഞു. ഇബ്രയിൽ നടന്ന പരിപാടി നിരവധിപേരെ ആകർഷിച്ചിരുന്നു.
കടലാമ സംരക്ഷണ കേന്ദ്രമായ റാസ് അൽ ജിൻസിൽ ഒന്നാം പെരുന്നാൾ ദിനമായ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ 2850 പേരും എത്തി. ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനിയുടെ കീഴിൽ ഇവിടെ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തിയത് സഞ്ചാരികൾക്ക് ഗുണകരമായി. ദോഫാർ ഗവർണറേറ്റിൽ പെരുന്നാൾ അവധിസമയത്ത് എത്തിയത് 85000 പേരാണ്. ഇബ്രി, റുസ്താഖ്, സുഹാർ, സൂർ തുടങ്ങി വിവിധ ഗവർണറേറ്റുകളിലും വിവിധ പൈതൃക പരിപാടികൾ ടൂറിസം മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. അതിനിടെ ഇൗ വർഷത്തിെൻറ ആദ്യ ആറുമാസ കാലയളവിൽ 409,449 സഞ്ചാരികളാണ് രാജ്യത്ത് എത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷെത്തക്കാൾ വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.