മസ്കത്ത്: ഒമാൻറ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ കടുത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങി. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും കടുത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ചില മേഖലകളിൽ അന്തരീക്ഷ ഉൗഷ്മാവ് 45 ഡിഗ്രി സെൽഷ്യസ് വരെ എത്തി.കടുത്ത ചൂട് കാരണം പൊതുജനം പകൽ സമയം പുറത്തിങ്ങൽ ഒഴിവാക്കുകയാണ്. അതിനിടെ ചില ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നുണ്ട്.
ഇതു കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമാണെന്നും ചൂട് കൂടുതൽ ശക്തമാവാനുള്ള ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു. ചൂട് കൂടുന്നതോടെ നിർജലീകരണമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതയും അധികൃതർ സൂചിപ്പിക്കുന്നുണ്ട്.
അൽ ദാഹിദ ഗവർണറേറ്റിലെ ഫഹൂദ്, അൽ വുസ്തയിലെ ഹൈമ എന്നിവിടങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് 45 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇബ്രി, ആദം, മുദൈബി, മർമൂൽ എന്നിവിടങ്ങളിൽ 44 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം അന്തരീക്ഷ ഉൗഷ്മാവ്. ബുറൈമി, അൽ അമിറാത്ത്, യങ്കൽ, നിസ്വ എന്നിവിടങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് 43ഡിഗ്രിയിലെത്തി.
ബഹ്ല, റുസ്താഖ്, ഇബ്ര, തുംറൈത്ത് എന്നിവിടങ്ങളിൽ 42ഡിഗ്രി സെൽഷ്യസും സുമൈലിൽ 41 ഡിഗ്രി സെൽഷ്യസും സൂർ, മഹൂത്ത് എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും തലസ്ഥാന നഗരമായ മസ്കത്ത്, സീബ് എന്നിവിടങ്ങളിൽ 39 ഡിഗ്രി സെൽഷ്യസുമാണ് താപനില. തണുപ്പ് കാലത്ത് മൈനസ് താപനില അനുഭവപ്പെടാറുള്ള സൈഖ് പർവത നിരകളിൽ താപനില 27 ഡിഗ്രിയിൽ എത്തി. ജബൽ സംഹാനിൽ 28ഉം ജബൽ ശംസിൽ 24ഉം ജബൽ അൽ ഖമറിൽ 32ഉം സലാലയിൽ 31ഉം ഖൈറൂൻ ഹരിതിയിൽ 33 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസത്തെ താപനില.
മുസന്തം, കസബ് എന്നിവിടങ്ങളിൽ 39ഉം അൽ മദാ, അൽ ദിബ്ബ എന്നിവിടങ്ങളിൽ 38 ഡിഗ്രിയും ചൂടുണ്ട്. സുഹാർ, സുവൈഖ് എന്നിവിടങ്ങളിൽ 38 ഡിഗ്രിയും ദുകത്തിൽ 39 ഡിഗ്രിയും മസീറ ദ്വീപിൽ 37ഡിഗ്രിയുമാണ് താപനില. റാസൽ ഹദ്ദിൽ 36 ഡിഗ്രിയും അൽ ഹലാനിയാത്തിൽ 32 ഡിഗ്രിയുമാണ് അന്തരീക്ഷ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.