മസ്കത്ത്: കോവിഡ് വാക്സിെൻറ രണ്ടാമത് ഡോസ് ഞായറാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടവർ ഇമ്യൂണൈസേഷൻ കാർഡുമായി ആരോഗ്യ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണം. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ടെക്സ്റ്റ് മെസേജുകളിലൂടെ രണ്ടാമത് ഡോസ് സംബന്ധിച്ച അറിയിപ്പ് നൽകുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ജനുവരി 15 വരെയുള്ള കണക്കനുസരിച്ച് 24,204 പേരാണ് കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചത്. ലക്ഷ്യമിട്ട രീതിയിൽ വാക്സിനേഷൻ നൽകാൻ സാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സർക്കാർ തലത്തിലും വിവിധ ഗവർണറേറ്റുകളുടെ തലത്തിലും മികച്ച രീതിയിൽ നടത്തിയ ആസൂത്രണങ്ങളുടെ ഫലമായാണ് ഇത് സാധിച്ചത്. വാക്സിെൻറ പ്രാധാന്യത്തെകുറിച്ച് ജനങ്ങൾ ബോധ്യവാന്മാരാണ് എന്നതിെൻറ കൂടി തെളിവാണ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിലെ വർധനയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് കൂടി എടുത്താൽ മാത്രമേ വാക്സിന് ഫലം ലഭിക്കുകയുള്ളൂ.
രണ്ടാമത്തെ ഡോസ് നൽകുന്നത് പൂർത്തിയാക്കിയ ശേഷമായിരിക്കും മുൻഗണന പട്ടികയിൽ വാക്സിൻ എടുക്കാത്തവർക്ക് ആദ്യ ഡോസ് നൽകുകയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.