മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസമേകി ഒമാനിലുടനീളം താപനില കുറഞ്ഞുതുടങ്ങി. സുൽത്താനേറ്റിന്റെ പല ഭാഗങ്ങളിലേും പകൽസമയത്തെ ചൂടിൽ നേരിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥവകുപ്പ് അറിയിച്ചു. മസ്യൂനയിലാണ് ഏറ്റവും ഉയർന്ന താപനില (38.5 ഡിഗ്രിസെൽഷ്യസ്) രേഖപ്പെടുത്തിയത്.
തുടർന്ന് മഖ്ഷിൻ (38.2 ഡിഗ്രി സെൽഷ്യസ്), തുംറൈറ്റ് (38.1 ഡിഗ്രി സെൽഷ്യസ്) എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ ഏറ്റവും ചൂട് രേപ്പെടുത്തിയ സ്ഥലങ്ങൾ. അൽ സുനൈന, ഹംറ അൽ ദ്രൂവ 37.9, ദിമ വത്താഈൻ 37.8, ഫഹുദ് 37.5, ബുറൈമി, ഇബ്രി എന്നിവിടങ്ങളിൽ 37.4 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വാദി അൽ മാവിലിലും സമൈലിലും ആണ്. 36.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടുത്തെ ചൂട്. അതേസമയം, ശനിയാഴ്ച മുതൽ കുറച്ച് ദിവസത്തേക്ക് രാജ്യത്ത് ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റ ഭാഗമായി ശക്തമായ കാറ്റും ഇടിയും മിന്നലും അനുഭവപ്പെടും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും. മുസന്ദം, വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലും തെക്കൻ ബാത്തിന, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർറേറ്റുകളുടെ പർവതപ്രദേശങ്ങളിലും ഇതിന്റെ ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.