മസ്കത്ത്: ആസ്വാദകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നാടക മത്സരങ്ങൾ അരങ്ങേറി. അൽ ഫലാജ് ഹോട്ടലിൽ തിയറ്റർ മസ്കത്തും ടാലന്റ് സ്പേസ് ഇന്റർനാഷനലും ചേർന്ന് നടത്തിയ 'നാടകോത്സവം' കാണാൻ നിരവധിപേരാണ് എത്തിയത്. വിഷയ വൈവിധ്യംകൊണ്ടും അവതരണ മികവുകൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു ഓരോ നാടകങ്ങളും. കോവിഡിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ കലാസാംസ്കാരിക പരിപാടി ഇരുകൈയും നീട്ടിയാണ് മസ്കത്തിലെ ആസ്വാദകവൃന്ദം സ്വീകരിച്ചത്.
മണ്ണടയാളം, രാച്ചിയമ്മ, നാം, കസേരകൾ, ആക്കം സ്തംഭം, അന്തപുരിയിലേക്കുള്ള തീവണ്ടി, അവൾ, പ്രതീക്ഷ, ഉച്ചൈസ്തരം, വിഷാദ പർവ്വം എന്നീ നാടകങ്ങളാണ് രണ്ടു ദിവസങ്ങളിലായി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരുന്നു. മത്സരങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കലാകാരന്മാരുടെ നേതൃത്വത്തിൽ റിഹേഴ്സൽ ക്യാമ്പുകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.