മസ്കത്ത്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റമദാന് മാസത്തില്‍ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. അര്‍ഹരായ ജനവിഭാഗങ്ങള്ക്കിടയിലേക്ക് ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 2,40,000 റിയാൽ ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 13 രാജ്യങ്ങളില്‍ ഗ്രൂപ് വര്‍ഷം മുഴുവനും നടത്തുന്ന ഇ.എസ്.ജി (എൻവയൺമെന്റൽ, സോഷ്യൽ ആൻഡ് ഗവേണൻസ്-പരിസ്ഥിതി, സാമൂഹികം, ഭരണം) ഉദ്യമങ്ങള്‍ക്ക് പുറമേയാണ് ഈ സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
അര്‍ഹരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇഫ്താര്‍ ഭക്ഷണവും ഭക്ഷ്യ കിറ്റുകളും ഉള്‍പ്പെടെ വിശുദ്ധ മാസത്തിലുടനീളം സാമൂഹിക ക്ഷേമ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എംബസികള്‍, അതോറിറ്റികള്‍, എൻ.ജി.ഒകള്‍, സമാന ചിന്താഗതിയുള്ള സംഘടനകള്‍ എന്നിവയുമായി ബ്രാന്‍ഡ് സഹകരിക്കും.
യു.എ.ഇ, കെ.എസ്.എ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ഈ വര്‍ഷത്തെ റമദാന് ഭക്ഷണ വിതരണ ദൗത്യത്തിന്റെ ഭാഗമായി 180,000ലധികം ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. ഒമാനില്‍ മസ്കത്ത്, ബര്‍ക, നിസ്വ, സുഹാര്‍, സലാല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും.
1993ല്‍ സ്ഥാപിതമായത് മുതല്‍, സാമൂഹിക ക്ഷേമ ഉദ്യമങ്ങള്‍ക്കു വേണ്ടിയുള്ള സമര്‍പ്പണം മലബാര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്ര ഘടകമായി നിലകൊള്ളുകയാണെന്നും ഇത് ഓരോ വര്‍ഷവും കൂടുതല്‍ സജീവമായി തുടര്‍ന്നുവരുന്നതായും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
13 രാജ്യങ്ങളിലും നടപ്പാക്കുന്ന ഈ മഹത്തായ ഉദ്യമം, മലബാര്‍ ഗ്രൂപ്പിന്റെ ഇ.എസ്.ജി ലക്ഷ്യങ്ങളുടെ പ്രധാന ഊന്നലുകളില്‍ ഒന്നായ വിശപ്പുരഹിത ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും എം.പി. അഹമ്മദ് വ്യക്തമാക്കി.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനത്തിലെ മുഴുവന്‍ ടീമിന്റെയും സജീവമായ പങ്കാളിത്തമുണ്ടെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. എല്ലാവരുടെയും വളര്‍ച്ച ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സാമൂഹിക ശാക്തീകരണ ഉദ്യമങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.